ഗവര്‍ണറുടെ നടപടി വിശദീകരണം ചോദിക്കാതെ; പ്രതികാരമല്ല: എം.ആര്‍. ശശീന്ദ്രനാഥ്
ഗവര്‍ണറുടെ നടപടി വിശദീകരണം ചോദിക്കാതെ; പ്രതികാരമല്ല: എം.ആര്‍. ശശീന്ദ്രനാഥ്
Saturday, March 2, 2024 2:53 PM IST
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സി­ദ്ധാര്‍ഥ­ന്‍റെ മരണത്തിൽ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതികരണവുമായി വെെസ് ചാന്‍സലറായിരുന്ന ഡോ. എം.ആര്‍. ശശീന്ദ്രനാഥ്. തന്‍റെ ഭാഗം കേള്‍ക്കാതെയാണ് ചാന്‍സലറുടെ നടപടി.

ഇത്തരത്തില്‍ പുറത്തു പോരേണ്ടി വന്നതില്‍ വിഷമമുണ്ട്. എന്നാല്‍ വിഷയത്തില്‍ നിയമനടപടി ആലോചിക്കുന്നില്ല. ഗവര്‍ണറുടെ നടപടി പ്രതികാരമനോഭാവത്തോടെ എന്ന് ചിന്തിക്കുന്നില്ല. അദ്ദേഹവുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ശശീന്ദ്രന്‍.

സിദ്ധാര്‍ഥന്‍റെ മരണത്തിന്‍റെ ധാർമിക ഉത്തരവാദിത്വത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തനിക്ക് ആകില്ല. വാര്‍ഡന്‍ കൂടിയായ ഡീനും അസിസ്റ്റന്‍റ് വാര്‍ഡനും അന്നും ഹോസ്റ്റല്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. അസിസ്റ്റന്‍റ് വാര്‍ഡന്‍ എല്ലാ ദിവസവും വാര്‍ഡന്‍ ആഴ്ചയിലൊരിക്കലും ഹോസ്റ്റലില്‍ പരിശോധന നടത്തേണ്ടതാണ്.

ഇരുവരേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാനിരിക്കെയാണ് ചാന്‍സലര്‍ തനിക്കെതിരേ നടപടിയെടുത്തത്. എസ്എഫ്‌ഐ-പിഎഫ്‌ഐ ബന്ധത്തെ കുറിച്ചുള്ള ഗവര്‍ണറുടെ ആരോപണം അന്വേഷിച്ച് കണ്ടെത്തേണ്ട ഒന്നാണ്. തനിക്കങ്ങനെ തോന്നിയിട്ടില്ലെന്നും വൈ­സ് ചാന്‍­സ­ലര്‍ പറഞ്ഞു. പോ­പ്പു­ലര്‍ ഫ്ര­ണ്ടു­മാ­യി ചേര്‍­ന്നാ­ണ് കാ­മ്പ­സു­ക­ളില്‍ എ­സ്­എ­ഫ്‌­ഐ പ്ര­വര്‍­ത്തി­ക്കു­ന്ന­തെ­ന്ന് ത­നി­ക്ക് റി­പ്പോര്‍­ട്ട് ല­ഭി­ച്ചെന്നായിരുന്നു ഗവർണറുടെ ആരോപണം.

സിദ്ധാര്‍ഥന്‍റെ മരണം ആത്മഹത്യയാണ്. ഡീനും വിദ്യാര്‍ഥികളും വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തു കയറിയതെന്നും ശശീന്ദ്രനാഥ് പറഞ്ഞു. സിദ്ധാര്‍ഥന്‍റെ മരണശേഷം പരാതി കിട്ടിയ കാര്യം തനിക്ക് അറിയില്ല. പെണ്‍കുട്ടി തനിക്ക് പരാതി നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News
<