രാജ്യസഭാ സീറ്റ് ലീഗിന്; കോണ്‍ഗ്രസില്‍ അമര്‍ഷം, പരസ്യപ്രതികരണം വിലക്കി നേതൃത്വം
രാജ്യസഭാ സീറ്റ് ലീഗിന്; കോണ്‍ഗ്രസില്‍ അമര്‍ഷം, പരസ്യപ്രതികരണം വിലക്കി നേതൃത്വം
Wednesday, February 28, 2024 6:29 PM IST
കോഴിക്കോട്: ജൂണില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിന് നല്‍കാനുള്ള തീരുമാനത്തില്‍ അമര്‍ഷമുണ്ടെങ്കിലും പരസ്യ പ്രതികരണങ്ങള്‍ വേണ്ടെന്ന് കോണ്‍ഗ്രസിൽ തീരുമാനം. നിലവില്‍ സംസ്ഥാന നേതാക്കൾ സമാരാഗ്നി ജാഥയുമായി ബന്ധപ്പെട്ട തിരക്കിലാണ്. അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം.

മൂന്നാം സീറ്റ് എന്ന ലീഗിന്‍റെ ആവശ്യത്തിന് പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന ഉഭകക്ഷി ചർച്ചയിലെ ധാരണ ശരിയായില്ലെന്ന വാദമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. കോൺഗ്രസ് അനാവശ്യമായി ലീഗിന് വിധേയപ്പെടുന്നുവെന്നാണ് ഇവരുടെ വിമർശനം.

ഒഴിവുവരുന്ന രാജ്യസീറ്റ് നേരത്തെ കെ. സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഈ സീറ്റാണ് ഇപ്പോൾ ലീഗിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രാജ്യസഭയിൽ കേരളത്തിൽ കോൺഗ്രസിനും ലീഗിനും ഓരോ അംഗങ്ങളാണുള്ളത്. ഒഴിവുവരുന്ന ഒരു സീറ്റ് കൂടി ലീഗിന് നൽകുമ്പോൾ രാജ്യസഭയിൽ ലീഗിന് രണ്ട് അംഗങ്ങളും കോൺഗ്രസിന് ഒരാളും എന്ന നിലവരും.

എന്നാൽ, 2027-ൽ അബ്ദുൾ വഹാബ് ഒഴിയുമ്പോൾ ആ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നു സൂചനയുണ്ട്. ആലുവയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലായിരുന്നു മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി ലീഗിന് രാജ്യസഭാ സീറ്റ് നൽകാനുള്ള ധാരണയായത്. ഇക്കാര്യത്തിൽ കെപിസിസി നേതൃത്വം ഹൈക്കമാൻഡുമായി സംസാരിച്ച് അനുമതി വാങ്ങിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<