മൂന്നാർ : കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമുണ്ടായ കാട്ടാന ആക്രമണത്തിൽ കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ(46) ആണ് മരിച്ചത്.

ഓട്ടോ ഡ്രൈവറാണു മരിച്ച സുരേഷ് കുമാർ. സ്കൂൾ ആനിവഴ്‌സറി കഴിഞ്ഞു മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ച് മറിച്ചിടുകയായിരുന്നു.

ഓട്ടോയിൽ ഉണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ മകൾ പ്രിയയും ഒപ്പം ഉണ്ടായിരുന്ന രണ്ടു ഇതര സംസ്‌ഥാന തൊഴിലാളികളും പരിക്കേൽക്കതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ ഈ പ്രദേശത്ത് വാഹനങ്ങൾക്ക് നേരെ പടയപ്പയെന്ന കാട്ടാന ആക്രമണം നടത്തിയിരുന്നു. സ്ഥലത്ത് പോലീസിന്‍റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.