തിരുവനന്തപുരം: മൂന്നാം സീറ്റിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാനായി നാളെ ചേരാൻ തീരുമാനിച്ചിരുന്ന ലീഗ് യോഗം ബുധനാഴ്ചത്തേക്ക് മാറ്റി. സാദിഖലി ശിഹാബ് തങ്ങളുടെ അസൗകര്യം പരിഗണിച്ചാണ് യോഗം മാറ്റിയതെന്ന് മുസ്‌ലീം ലീഗ് ഭാരവാഹികൾ പറഞ്ഞു.

ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയില്‍ അടുത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗീന് നല്‍കാമെന്ന നിര്‍ദേശം കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരുന്നു. ഇതിൽ തീരുമാനം എടുക്കാനുള്ള യോഗമാണ് മാറ്റിവയ്ക്കുന്നത്.

മൂന്നു ലോക്‌സഭാ സീറ്റിനു പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും സീറ്റ് ലഭിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്നും ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇ.ടി.മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയുമാണ് നിലവിൽ ലീഗിന്‍റെ എംപിമാർ.

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐക്ക് നാലു സീറ്റുകള്‍ ഉള്ളപ്പോള്‍ അതിനേക്കാള്‍ വലിയ പാര്‍ട്ടിയായ ലീഗിന് യുഡിഎഫില്‍ രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നായിരുന്നു ലീഗ് കോണ്‍ഗ്രസിനു മുന്നില്‍ ഉയര്‍ത്തിയ വാദം.