ടി­പി.ച­ന്ദ്ര­ശേ­ഖ­രന്‍ വ­ധ­ക്കേ­സ്: 12 പ്ര­തിക­ളെ കോ­ട­തി­യില്‍ എ­ത്തിച്ചു; ജ്യോ­തി­ബാ­ബു ഇ­ന്ന് ഹാ­ജ­രാ­കില്ല
ടി­പി.ച­ന്ദ്ര­ശേ­ഖ­രന്‍ വ­ധ­ക്കേ­സ്: 12 പ്ര­തിക­ളെ കോ­ട­തി­യില്‍ എ­ത്തിച്ചു; ജ്യോ­തി­ബാ­ബു ഇ­ന്ന് ഹാ­ജ­രാ­കില്ല
Monday, February 26, 2024 10:22 AM IST
കൊച്ചി: ടി­പി.ച­ന്ദ്ര­ശേ­ഖ­രന്‍ വ­ധ­ക്കേ­സി­ലെ 12 പ്ര­തിക­ളെ ഹൈ­ക്കോ­ട­തിയില്‍ എ­ത്തിച്ചു. എ­ന്നാല്‍ കോട­തി കു­റ്റ­ക്കാ­ര­നെ­ന്ന് ക­ണ്ടെത്തി­യ ജ്യോ­തി­ബാ­ബു ഇ­ന്ന് ഹാ­ജ­രാ­കില്ല.

ഡ­യാ­ലി­സ് ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കുന്ന രോ­ഗി­യാ­ണെന്നും ഹൃ­ദ­യ­സം­ബ­ന്ധമാ­യ ചി­ല പ്ര­ശ്‌­ന­ങ്ങള്‍ കൂ­ടി ഉ­ള്ള­തി­നാല്‍ കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കാന്‍ ക­ഴി­യി­ല്ലെ­ന്നും ജ­യില്‍ സൂ­പ്ര­ണ്ട് ഹൈ­ക്കോ­ട­തി­യെ അറി­യി­ക്കു­ക­യാ­യി­രുന്നു. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമോ എന്നതില്‍ വാദം കേള്‍ക്കാനാണ് പ്രതിക­ളെ ഇ­ന്ന് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കി­യ­ത്.

കേ­സില്‍ വി­ചാ­ര­ണ­ക്കോട­തി വെ­റു­തേ­വിട്ട ര­ണ്ട് പ്ര­തി­ക­ളെ­യാ­ണ് ഹൈ­ക്കോ­ട­തി ക­ഴി­ഞ്ഞദിവസം കു­റ്റ­ക്കാ­രാ­ണെ­ന്ന് ക­ണ്ടെ­ത്തി­യത്. സി­പി­എം ഒ­ഞ്ചി­യം മുന്‍ ഏ­രി­യാ ക­മ്മി­റ്റി അം­ഗം കെ.കെ.കൃ­ഷ്ണന്‍, പാ­നൂര്‍ കു­ന്നോ­ത്തു­പറ­മ്പ് ലോ­ക്കല്‍ ക­മ്മി­റ്റി അം­ഗം ജ്യോ­തി­ബാ­ബു എ­ന്നി­വ­ര്‍ കു­റ്റ­ക്കാ­രാ­ണെ­ന്നാ­ണ് കോട­തി വി­ധി­ച്ചത്.

ഇ­വര്‍ പി­ന്നീ­ട് കോ­ഴി­ക്കോ­ട് കോ­ട­തി­യില്‍ കീ­ഴ­ട­ങ്ങി­യ­തി­ന് ശേ­ഷം ജു­ഡീ­ഷ്യല്‍ ക­സ്­റ്റ­ഡി­യില്‍ വി­ട്ടി­രു­ന്നു. ആ­രോ­ഗ്യ­പ്ര­ശ്‌­നങ്ങള്‍ ചൂ­ണ്ടി­ക്കാ­ട്ടി ആം­ബു­ലന്‍­സി­ലാ­ണ് ജ്യോ­തി­ബാ­ബു അന്നും കോ­ട­തി­യില്‍ ഹാ­ജ­രാ­യത്.

പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തന്‍, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീ­പ­നു മൂ­ന്ന് വര്‍ഷം കഠിന തടവും വിചാരണക്കോടതി 2014ല്‍ ശിക്ഷ വിധിച്ചിരുന്നു.

പി.കെ. കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണില്‍ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി. മോഹനന്‍ ഉള്‍പ്പെ­ടെ­യു­ള്ളവ­രെ കോ­ട­തി വിട്ടയച്ചിരു­ന്നു.

പ്ര­തിക­ളെ വി­ട്ട­യ­ച്ച­തി­നെ­തി­രേ കെ.കെ.ര­മ ഉള്‍­പ്പെ­ടെ­യു­ള്ള­വര്‍ ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ക്കു­ക­യാ­യി­രുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<