പൂഞ്ഞാറിൽ നടന്ന സംഭവം കേരളത്തിന് അപമാനം: മാർ ക്ലീമിസ് ബാവ
പൂഞ്ഞാറിൽ നടന്ന സംഭവം കേരളത്തിന് അപമാനം: മാർ ക്ലീമിസ് ബാവ
Saturday, February 24, 2024 10:09 PM IST
പാലാ: പൂഞ്ഞാർ സെന്‍റ് മേരീസ് പള്ളിയങ്കണത്തിൽ നടന്ന അക്രമസംഭവങ്ങൾ കേരള സമൂഹത്തെ ഞെട്ടിക്കുന്നതാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ. അനധികൃതമായി ദേവാലയത്തിൽ കടന്ന് ആരാധന തടസപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമമാണ് അവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേവാലയമുറ്റത്ത് നടത്തിയ ഈ ആക്രമണത്തിലും സമുദായ സൗഹാർദം തകർക്കാനുള്ള ശ്രമങ്ങളിലും കേരള കത്തോലിക്കാ സഭയ്ക്കുള്ള പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുന്നു. ഗവൺമെന്‍റ് ഇക്കാര്യത്തിൽ ഇടപെട്ട് കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ മതവിഭാഗങ്ങളോടും നമ്മുടെ പൊതുസമൂഹം പുലർത്തുന്ന അന്തസുള്ള നിലപാടുകളെ അവഹേളിക്കുന്ന പ്രവർത്തിയാണ് അവിടെ നടന്നത്. ഇത് അപലപിക്കപ്പെടേണ്ടതാണ്. കുറ്റക്കാർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും ക്ലീമിസ് ബാവ വ്യക്തമാക്കി.

ആരാധന തടസപ്പെടുത്താൻ പാടില്ലെന്ന് പറഞ്ഞ വൈദികനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് കുറ്റകരമായ ഭീകരപ്രവർത്തനമായി കാണേണ്ടതുണ്ട്. കേരളത്തിന്‍റെ മത സന്തുലിതാവസ്ഥയെ നശിപ്പിക്കുന്ന ഇത്തരത്തിലുള്ള ശ്രമങ്ങളെ പൊതുസമൂഹം ഒന്നാകെയാണ് നേരിടേണ്ടത് എന്ന് അദ്ദേഹം ഓർമപ്പെടുത്തി.


സമാധാനപരമായി ജീവിക്കുന്നവരെ പ്രകോപിപ്പിക്കുകയും കായികബലത്തിലൂടെ എല്ലാം കീഴടക്കാം എന്ന് കരുതുകയുംചെയ്യുന്ന നിലപാട് പൊതുസമൂഹത്തെ തകർക്കുകയും സമുദായങ്ങൾ തമ്മിൽ സ്പർധയും വിദ്വോഷവും വർധിപ്പിക്കും എന്നത് ഓർത്തിരിക്കേണ്ടതാണ്. സമാധാനമാണ് ദൈവമാർഗമെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തിന്‍റെ സ്വന്തം നാട് പിന്തുടരുന്ന സാമുദായിക ബന്ധങ്ങളും സമുദായ അംഗങ്ങൾ‌ക്കിടയിലുള്ള അർഥവത്തായ ബന്ധങ്ങളും തകർക്കുന്ന പ്രവർത്തനങ്ങളെ നാം ഒരുമിച്ച് അപലപിക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടെതുമാണ്. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അർഹിക്കുന്ന ഗൗരവത്തിൽ നടപടിയെടുത്ത സർക്കാരിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

പൂഞ്ഞാർ ഇടവകയും പാലാ രൂപതയും ഈ വിഷയത്തിൽ പ്രകടിപ്പിച്ച വലിയ സംയമനത്തിന്‍റെയും പരസ്പര ബന്ധത്തിന്‍റെയും മാതൃകാപരമായ ഇടപെടലുകൾ അഭിനന്തനാർഹമാണെന്നും ക്ലീമിസ് ബാവ കൂട്ടിച്ചേർത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<