വിവാഹം കഴിക്കണം; ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍
വിവാഹം കഴിക്കണം; ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതി പിടിയില്‍
Saturday, February 24, 2024 11:29 AM IST
ഹൈദരാബാദ്: ടെലിവിഷന്‍ മ്യൂസിക് ചാനല്‍ അവതാരകനെ വിവാഹം കഴിക്കാനായി നിരന്തരം നിരീക്ഷിക്കുകയും ഒടുവില്‍ ആളെവിട്ട് തട്ടിക്കൊണ്ട് പോവുകയും ചെയ്ത യുവതി പിടിയില്‍. ഭോഗിറെഡ്ഡി തൃഷ എന്ന യുവതിയാണ് പിടിയിലായത്. അഞ്ച് സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറാണിവർ.

ടെലിവിഷന്‍ അവതാരകന്‍ പ്രണവ് സിസ്റ്റ്ലയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇവര്‍ക്കൊപ്പം നാല് ക്വട്ടേഷന്‍ സംഘാംഗങ്ങളെയും പോലീസ് പിടികൂടി.

രണ്ട് വര്‍ഷം മുമ്പ്, ഒരു മാട്രിമോണിയല്‍ വെബ്സൈറ്റില്‍ പ്രണവിന്‍റെ പ്രൊഫൈല്‍ തൃഷ കണ്ടിരുന്നു. താത്പര്യം തോന്നിയ യുവതി ചാറ്റ് ചെയ്തു. എന്നാല്‍ മറ്റേതോ വ്യക്തി അവതാരകന്‍റെ ചിത്രം ദുരുപയോഗം ചെയ്ത് പ്രൊഫൈല്‍ ഉണ്ടാക്കിയതാണെന്ന് പിന്നീട് യുവതിക്ക് മനസിലായി.

ഇതോടെ ചാറ്റിംഗ് നിര്‍ത്തിയ യുവതി പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പ്രണവുമായി ബന്ധപ്പെട്ട് മാട്രോമോണി സൈറ്റിലെ വ്യാജ അക്കൗണ്ടിനെക്കുറിച്ച് അറിയിച്ചു. ഇതേ തുടര്‍ന്ന് അവതാരകന്‍ പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.

എന്നാല്‍ തൃഷ തുടര്‍ന്നും മെസജ് ചെയ്യാന്‍ തുടങ്ങി. ഇതോടെ അവതാരകന്‍ യുവതിയെ ബ്ലോക്ക് ചെയ്തു. ഇതോടെ ടിവി അവതാരകനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച യുവതി ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ സഹായം തേടി. പ്രണവിന്‍റെ കാറില്‍ പ്രത്യേക ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച യുവതി ഇയാളുടെ യാത്രകൾ നിരീക്ഷിച്ചു.

ഈ 11ന് ക്വട്ടേഷന്‍ സംഘാഗങ്ങളെല്ലാം ചേര്‍ന്ന് അവതാരകനെ തട്ടിക്കൊണ്ടുപോയി യുവതിയുടെ ഓഫീസിലെത്തിച്ചു. ക്രൂര മര്‍ദനങ്ങള്‍ക്കൊടുവില്‍ യുവതിയുടെ ഫോണ്‍ കോളുകള്‍ എടുക്കാമെന്നും മെസേജുകള്‍ക്ക് മറുപടി അയയ്ക്കാമെന്നും യുവാവ് സമ്മതിച്ചശേഷമാണ് അവർ പ്രണവിനെ വിട്ടയച്ചത്.

തടങ്കലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് യുവതിക്കും നാലംഗ സംഘത്തിനുമെതിരേ ഉപ്പല്‍ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇതോടെ പോലീസ് എല്ലാവരെയും പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<