അരങ്ങേറ്റത്തിൽ തന്നെ ആഞ്ഞടിച്ച് ആകാശ്ദീപ്; ഇംഗ്ലണ്ടിന് ഞെട്ടൽ
അരങ്ങേറ്റത്തിൽ തന്നെ ആഞ്ഞടിച്ച് ആകാശ്ദീപ്; ഇംഗ്ലണ്ടിന് ഞെട്ടൽ
Friday, February 23, 2024 10:51 AM IST
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അരങ്ങേറ്റക്കാരൻ ആകാശ്ദീപ് സിംഗ്. ഓപ്പണർമാരായ സാക്ക് ക്രോളിയെയും ബെൻ ഡക്കറ്റിനെയും ഒലി പോപ്പിനെയും തുടക്കത്തിൽ തന്നെ പുറത്താക്കി യുവതാരം ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്. ആറോവറിൽ 20 റൺസ് മാത്രം വഴങ്ങിയാണ് മൂന്നുവിക്കറ്റ് വീഴ്ത്തിയത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. എന്നാൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ആകാശ്ദീപിന് തുടക്കം നിരാശാജനകമായിരുന്നു. തന്‍റെ രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ തന്നെ സാക് ക്രോളിയെ ബൗള്‍ഡാക്കിയെങ്കിലും നോബോളായി.

ആദ്യ വിക്കറ്റ് വീഴ്ത്തിയ സന്തോഷത്തിൽ ആകാശ് ദീപും ഇന്ത്യൻ താരങ്ങളും ആഘോഷം ആരംഭിക്കവേയാണ് നോബോൾ സിഗ്നൽ എത്തിയത്. ജീവന്‍ കിട്ടിയ സാക് ക്രോളി ബാസ്ബോൾ ശൈലിയിലാണ് പിന്നെ ബാറ്റ് വീശിയത്. മുഹമ്മദ് സിറാജിന്‍റെ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികളും സിക്സും പറത്തിയ ക്രോളി 19 റണ്‍സ് അടിച്ചുകൂട്ടി.

എന്നാൽ, സ്കോർ 47 റൺസിൽ നില്ക്കെ ബെൻ ഡക്കറ്റിനെ തന്‍റെ ആദ്യ ഇരയാക്കി ആകാശ്ദീപ് അരങ്ങേറ്റം ഗംഭീരമാക്കി. വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറെലിനു പിടികൊടുത്തു മടങ്ങുമ്പോൾ 11 റൺസായിരുന്നു ഡക്കറ്റിന്‍റെ സമ്പാദ്യം.

പിന്നാലെ നാലാം പന്തിൽ ഒലി പോപ്പിനെ (പൂജ്യം) വിക്കറ്റിനു മുന്നിൽ കുടുക്കി ആകാശ്ദീപ് സന്ദർശകരെ വീണ്ടും ഞെട്ടിച്ചു. തന്‍റെ തൊട്ടടുത്ത ഓവറിൽ തകർത്തടിച്ചുകൊണ്ടിരുന്ന സാക്ക് ക്രോളിയെ വീണ്ടും പുറത്താക്കി ആകാശ്ദീപ് തന്‍റെ അരങ്ങേറ്റം ഗംഭീരമാക്കി. 42 പന്തിൽ ആറു ബൗണ്ടറിയുടെയും ഒരു സിക്സറിന്‍റെയും അകമ്പടിയോടെ 42 റൺസെടുത്ത ക്രോളിയാണ് നിലവിലെ ടോപ് സ്കോറർ.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ടു റൺസോടെ ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ജോണി ബെയർസ്റ്റോയുമാണ് ക്രീസിൽ.

മൂന്നാം ടെസ്റ്റില്‍ കളിച്ച ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഇന്ത്യ ആകാശ് ദീപിന് ഇന്ന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<