വിശാഖപ്പട്ടണം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ ആന്ധ്രാപ്രദേശ് പൊരുതുന്നു. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ആന്ധ്ര ഏഴിന് 260 എന്ന നിലയിലാണ്. മഹീപ് കുമാർ (81) ക്യാപ്റ്റന്‍ റിക്കി ഭുയി (79) എന്നിവരുടെ ബാറ്റിംഗാണ് ആന്ധ്രായ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. സഞ്ജുവിന്‍റെ അഭാവത്തില്‍ സച്ചിന്‍ ബേബിയാണ് കേരളത്തെ നയിക്കുന്നത്. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ആന്ധ്ര തകർച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ രേവന്ദ് റെഡ്ഡിയെ (0) പുറത്തായി. തുടർന്നുവന്ന അശ്വിന്‍ ഹെബ്ബാര്‍ (28), ഹനുമ വിഹാരി (24) എന്നിവര്‍ക്ക് തിളങ്ങാനാവതെ പോയത് ആന്ധ്രാപ്രദേശിന് തിരിച്ചടിയായി.