കൊച്ചി: മരട് കൊട്ടാരം ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ല. പോലീസ്, റവന്യു, അഗ്നിശ്മന സേന എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറാണ് അനുമതി നിഷേധിച്ചത്.

ഈ മാസം 21, 22 തീയതികളിലാണ് മരട് ക്ഷേത്രത്തിലെ ഉത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. രണ്ട് വിഭാഗങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്. എന്നാല്‍ തൃപ്പൂണിത്തുറ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ അപേക്ഷികള്‍ തള്ളിയത്.

വെടിക്കെട്ടിനുവേണ്ടി മരട് കൊട്ടാരം ഭഗവതി ദേവസ്വവും മരട് തെക്കേ ചേരുവാരവും മരട് വടക്കേ ചേരുവാരവും മരട് എന്‍എസ്എസ് കരയോഗവും സംയുക്തമായി നിവേദനം നല്‍കിയിരുന്നു. മരട് വെടിക്കെട്ട് നടത്തുന്നതിനുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട നിവേദനവും നവകേരള സദസില്‍ സമര്‍പ്പിച്ചിരുന്നു.