അധ്യാപികയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി
അധ്യാപികയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി
Friday, February 9, 2024 6:06 PM IST
കോഴിക്കോട്: സഹപ്രവർത്തകയായ അധ്യാപികയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രിൻസിപ്പലിനെ വയനാട് ജില്ലയിലേക്ക് സ്ഥലം മാറ്റി. ഗസ്റ്റ് ലക്ചററും അവിവാഹിതയുമായ അധ്യാപികയുടെ പരാതിയിലാണ് നടക്കാവ് ഗവ. ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ കെ. ജല്യൂസിനെ സുൽത്താൻ ബത്തേരിയിലേക്ക് മാറ്റിയത്.

ജനുവരി ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മന്നം ജയന്തി അവധി ദിവസമായ രണ്ടിന് അധ്യാപികയെ ഫോണിൽ വിളിച്ച് സ്കൂളിലേക്ക് വരുത്താനുള്ള ശ്രമം നടത്തുകയായിരുന്നു. എന്നാൽ, സ്കൂളിൽ പോയില്ല. വൈസ് പ്രിൻസിപ്പനോട് ചോദിച്ചപ്പോൾ ആരും വരില്ലന്ന മറുപടി ലഭിച്ചതിനാലാണ് അധ്യാപിക പോകാതിരുന്നത്.


ഇതിൽ ക്ഷുഭിതനായ പ്രിൻസിപ്പൽ മൊബൈൽ ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നാണ് പരാതി. അധ്യാപിക സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. അധ്യാപികയുടെ മൊഴിയിൽ പ്രിൻസിപ്പലിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<