എയർഫോഴ്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാൾ പിടിയിൽ
എയർഫോഴ്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാൾ പിടിയിൽ
Wednesday, February 7, 2024 9:50 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഇന്ത്യൻ എയർഫോഴ്‌സിന്‍റെ (ഐഎഎഫ്) ഉദ്യോഗസ്ഥനായി ചമഞ്ഞയാൾ അറസ്റ്റിൽ. ബറേലിയിലാണ് സംഭവം. ഇന്ദർ കുമാർ മാലി (40)യാണ് അറസ്റ്റിലായത്.

എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞിരുന്നുവെന്നും ചെരുപ്പുകളും മറ്റും ശേഖരിക്കാനാണ് ഇവിടെ എത്തിയതെന്ന് ഇന്ദർ കുമാർ മാലി ചോദ്യം ചെയ്യലിൽ പറഞ്ഞതായി പോലീസ് അറിയിച്ചു. ബറേലി എയർഫോഴ്‌സ് സ്‌റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ തിരിച്ചറിയൽ കാർഡുകളും മറ്റ് രേഖകളും പരിശോധിച്ചപ്പോൾ അവ വ്യാജമാണെന്ന് കണ്ടെത്തിയതായി പോലീസ് സൂപ്രണ്ട് (സിറ്റി) രാഹുൽ ഭാട്ടി പറഞ്ഞു. ഇയാളിൽ നിന്ന് മൂന്ന് ആധാർ കാർഡുകൾ, മൂന്ന് എടിഎം കാർഡുകൾ, ഒരു വ്യാജ ആർമി ഐഡി കാർഡ്, ആർമി ലോഗോയുള്ള ഒരു കാർ, രണ്ട് മൊബൈൽ ഫോണുകൾ, അഞ്ച് സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തതായും മറ്റ് സുരക്ഷാ ഏജൻസികളെയും ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.


ബറേലി എയർഫോഴ്‌സ് സ്‌റ്റേഷന് പുറത്ത് ഐഎഎഫ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. ഒരു ഫ്ലൈറ്റ് ലെഫ്റ്റന്‍റിന്‍റെ യൂണിഫോം തെറ്റായി ധരിച്ചതിനാലാണ് മാലിയെ തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലക്കാരനാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് വർഷമായി ഉത്തരാഖണ്ഡിലെ ഹൽദാവ്‌നിയിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇസത്‌നഗർ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<