ലെഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേന ഉപമേധാവിയാകും
ലെഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേന ഉപമേധാവിയാകും
Tuesday, February 6, 2024 6:36 AM IST
ന്യൂഡൽഹി: കരസേനാ ഉപമേധാവിയായി ലെഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ നിയമിച്ചു. ഫെബ്രുവരി 15ന് ഉപേന്ദ്ര ദ്വിവേദി ചുമതല ഏൽക്കും. നിലവിൽ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്‍റ് ജനറലാണ് ഉപേന്ദ്ര ദ്വിവേദി. ലഫ്റ്റനന്‍റ് ജനറൽ എം.വി. ശുചീന്ദ്ര കുമാറിന് പകരമായാണ് നിയമനം.

ലെഫ്റ്റനന്‍റ് ജനറൽ ദ്വിവേദി നേരത്തെ സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ചീഫ് ആയും ഇൻഫൻട്രി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരുന്ന സമയത്ത് അദ്ദേഹം നോർത്തേൺ കമാൻഡിൽ രണ്ട് വർഷം സേവനമനുഷ്ഠിച്ചിരുന്നു.


2024 മെയ് 31-ന് ജനറൽ മനോജ് പാണ്ഡെ വിരമിക്കുമ്പോൾ ഏറ്റവും സീനിയർ ജനറൽ ആയതിനാൽ ദ്വിവേദിയാണ് കരസേനാ മേധാവി സ്ഥാനത്തേക്കുള്ള മുൻനിരക്കാരൻ. സൈനിക് സ്‌കൂൾ, റേവ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവയിലെ പൂർവ വിദ്യാർഥിയാണ് അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<