നി­തീ­ഷ് കു­മാര്‍ ഇ­ന്ന് രാ­ജി വ­ച്ചേ­ക്കും?; കോണ്‍­ഗ്ര­സ് എം­എല്‍­എ­മാരും എന്‍­ഡി­എ­യി­ലേ­ക്ക് പോ­കു­മെ­ന്ന് സൂചന
നി­തീ­ഷ് കു­മാര്‍ ഇ­ന്ന് രാ­ജി വ­ച്ചേ­ക്കും?; കോണ്‍­ഗ്ര­സ് എം­എല്‍­എ­മാരും എന്‍­ഡി­എ­യി­ലേ­ക്ക് പോ­കു­മെ­ന്ന് സൂചന
Saturday, January 27, 2024 11:46 AM IST
പാറ്റ്‌ന: ബി­ഹാ­റി­ല്‍ ബി­ജെ­പി സ­ഖ്യ­സര്‍­ക്കാ­രി­ന് ക­ള­മൊ­രുക്കി മു­ഖ്യ­മന്ത്രി നി­തീ­ഷ് കു­മാര്‍. നി­തീ­ഷ് ഇ­ന്ന് രാ­ജി­വ­ച്ചേ­ക്കു­മെ­ന്നാ­ണ് സൂ­ച­ന. ഇന്ന­ത്തെ പ്രധാ­ന പ­രി­പാ­ടി­ക­ളെല്ലാം നി­തീ­ഷ് റ­ദ്ദാ­ക്കി­യി­ട്ടുണ്ട്.

ഞാ­യ­റാഴ്ച വൈ­കിട്ടോ തി­ങ്ക­ളാ­ഴ്­ചയോ സ­ത്യ­പ്ര­തി­ജ്ഞ ന­ട­ന്നേ­ക്കു­മെ­ന്നാ­ണ് വി­വരം. പ­ത്തോ­ളം കോണ്‍­ഗ്ര­സ് എം­എല്‍­മാ­രെയും ബി­ജെ­പി പാ­ള­യ­ത്തി­ലെ­ത്തി­ക്കാന്‍ ശ്ര­മ­ങ്ങള്‍ ന­ട­ക്കു­ന്നുണ്ട്. ഇ­വര്‍ ബി­ജെ­പി­യില്‍ ചേ­രു­കയോ ജെ­ഡി­യു അം­ഗത്വം എ­ടുത്തു­കൊ­ണ്ട് എന്‍­ഡി­എ­യു­ടെ ഭാ­ഗ­മാ­വു­കയോ ചെ­യ്യു­മെ­ന്നാ­ണ് സൂ­ച­ന.

243 അംഗ നിയമസഭയില്‍ 122 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മന്ത്രിസഭയുണ്ടാക്കാം. ബിജെപിക്ക് 78, ജെഡിയു 45 എ­ന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ നാല് അംഗങ്ങളുടേതിന് പുറമേ ഒരു സ്വത­ന്ത്ര എംഎല്‍എയുടെ പിന്തുണ­യും പുതി­യ സഖ്യത്തിന് ലഭിക്കും. ഇ­തി­ന് പു­റ­മേ­യാ­ണ് കോണ്‍­ഗ്ര­സ് എം­എല്‍­മാ­രെ­ക്കൂ­ടി ചാ­ക്കി­ട്ട് പി­ടി­ക്കാന്‍ ശ്ര­മി­ക്കു­ന്നത്.


അതേസമയം, നിതീഷിന്‍റെ നീക്കത്തിന് തടയിടാനുള്ള ശ്രമം ആര്‍­ജെ­ഡിയും ന­ട­ത്തി­യേ­ക്കും. 79 സ്വന്തം പാര്‍ട്ടി എംഎല്‍എമാര്‍ക്ക് പുറമേ കോണ്‍ഗ്രസിന്‍റെയും മൂന്ന് ഇടതുപാര്‍ട്ടികളുടേതുമടക്കം 114 എംഎല്‍എമാരുടെ പിന്തുണ മഹാസഖ്യത്തിനുണ്ട്.

നിതീഷ് ക്യാമ്പില്‍ നിന്ന് എട്ട് എംഎല്‍എമാരെ തങ്ങള്‍ക്കൊപ്പം എത്തിച്ചാല്‍ മഹാസഖ്യ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കും. നീ­തീ­ഷി­ന്‍റെ നീ­ക്ക­ത്തില്‍ അ­തൃ­പ്­ത­രാ­യ ജെ­ഡി­യു­ എം­എല്‍­എ­മാ­രെ ഒ­പ്പം നിര്‍­ത്തു­ക­യാ­ണ് ആര്‍­ജെ­ഡി­യു­ടെ ല­ക്ഷ്യം.

മു­തിര്‍­ന്ന ആര്‍­ജെ­ഡി നേ­താ­ക്ക­ളു­ടെ യോ­ഗം ബി­ഹാര്‍ ഉ­പ­മു­ഖ്യ­മന്ത്രി തേ­ജസ്വി യാ­ദ­വിന്‍റെ വ­സ­തി­യില്‍ ഇ­ന്ന് ന­ട­ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<