ബാർകോഴക്കേസ് ചിലരുടെ കുതന്ത്രങ്ങളുടെ ആകെത്തുക: കോൺഗ്രസിനെ കുത്തി കെ.എം. മാണിയുടെ ആത്മകഥ
ബാർകോഴക്കേസ് ചിലരുടെ കുതന്ത്രങ്ങളുടെ ആകെത്തുക: കോൺഗ്രസിനെ കുത്തി കെ.എം. മാണിയുടെ ആത്മകഥ
Thursday, January 25, 2024 1:29 PM IST
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരേ രൂക്ഷവിമർശനവുമായി കെ.എം. മാണിയുടെ ആത്മകഥ. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തന്നെയും ഇല്ലാതാക്കാന്‍ എല്ലാക്കാലവും ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്.

തനിക്കെതിരായ ബാർകോഴക്കേസ് ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നുവെന്നു പറയുന്ന ആത്മകഥയിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ പേരെടുത്ത് പരാമർശിക്കുന്നുണ്ട്.

480 പേജ് വരുന്ന ആത്മകഥയിൽ അവസാന ഭാഗത്ത് പ്രത്യേകം അധ്യായത്തിലാണ് രാഷ്ട്രീയജീവിതത്തിൽ ഏറ്റവും ദുഃഖകരമെന്ന് വിശേഷിപ്പിക്കുന്ന ബാർ കോഴ കേസിനെക്കുറിച്ച് പരാമർശിക്കുന്നത്.

"രമേശിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്നെ സമീപിച്ച ഒരു കോൺ‌ഗ്രസ് നേതാവിന്‍റെ അഭിപ്രായങ്ങൾക്കു ഞാനത്ര വിലകൽപ്പിച്ചില്ല. ഇതായിരിക്കാം ബാർകോഴക്കേസിലെ അദ്ദേഹത്തിന്‍റെ നിലപാട് രൂപപ്പെടുത്തിയത്. എനിക്കെതിരേയുള്ള ഒരു വടിയായി അദ്ദേഹം ആരോപണത്തെ കണ്ടിരിക്കാം. ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ എന്നു മനസിൽ പറഞ്ഞിരിക്കാം.' കിട്ടിയ അവസരം കളയേണ്ട എന്നദ്ദേഹം കരുതിയെന്നാണ് തന്‍റെ അനുമാനമെന്നും കെ.എം. മാണിയുടെ ആത്മകഥയിൽ‌ പറയുന്നു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തിക്ക് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ മകളുടെ കല്യാണത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിവാഹനടത്തിപ്പുകാരായി മാറിയെന്നും ആത്മകഥയിൽ പരാമർശിക്കുന്നു.

‘യുഡിഎഫിന്‍റെ ഒരു നേതാവിനെ വട്ടമിട്ടാക്രമിച്ച ഒരാളുടെ മകളുടെ കല്യാണാഘോഷത്തിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്നീട് അയാളുടെ വീട്ടിൽ പോയി വിവാഹനടത്തിപ്പുകാരായി മാറി. അത് മാധ്യമങ്ങൾ വലിയ വാർത്തയാക്കി. സഹപ്രവർത്തകനെ വേട്ടയാടുന്ന ഒരു വൈരിയുടെ വീട്ടിൽ പോയ സാഹചര്യം ഒഴിവാക്കാമായിരുന്നു. ഞാനാണെങ്കിൽ പോകുമായിരുന്നില്ല’- ആത്മകഥയിൽ പറയുന്നു.


അന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനെതിരെയും കെ.എം മാണി ആരോപണം ഉന്നയിക്കുന്നുണ്ട്. നിയമ മന്ത്രി കൂടിയായിരുന്ന തന്നെ മറികടന്ന് എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബു ബാർ ലൈസൻസ് പുതുക്കാനുള്ള ഫയൽ മന്ത്രിസഭയിൽ കൊണ്ടുവന്നുവെന്നാണ് ആരോപണം.

നിയമ പ്രശ്നങ്ങളുള്ള ഫയൽ നിയമ മന്ത്രിയായ താൻ കാണാതെ കെ. ബാബു മന്ത്രിസഭയിൽ കൊണ്ടുവന്നു. ഫയൽ തന്നെ കാണിക്കണമായിരുന്നു എന്ന് പറഞ്ഞത് ബാബുവിന് ഇഷ്ടപ്പെട്ടില്ല. പിന്നീട് ലൈസൻസിനെ കുറിച്ച് ചോദിച്ച ബാർ ഉടമകളോട് 'നിങ്ങൾ ജുബ്ബാ ചേട്ടനോട് ചോദിക്കൂ എന്ന് ബാബു പറഞ്ഞതായി' താൻ അറിഞ്ഞുവെന്ന് മാണി ആരോപിക്കുന്നുണ്ട്.

ആരോപണങ്ങളെ അതിജീവിച്ച് താന്‍ പാലായില്‍ ജയിച്ചെങ്കിലും യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള പ്രധാനകാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയായിരുന്നു എന്നും ആത്മകഥ പറയുന്നു.

യുഡിഎഫിന്‍റെ ശിൽപികളിലൊരാളായ തനിക്ക് ബാർ കോഴക്കേസിൽ യു.ഡി.എഫിൽനിന്ന് ലഭിക്കേണ്ട പിന്തുണ ലഭിച്ചില്ല എന്നത് വേദനിപ്പിച്ചു. ആ സമയത്ത് ഒന്നിലധികം തവണ രാജിവയ്ക്കാൻ ഒരുങ്ങിയതാണ്. മന്ത്രിസഭയിലെ സഹപ്രവർത്തകർ വിലക്കിയതിനാലാണ് പിന്മാറിയത്. അന്വേഷണ വിവരങ്ങൾ ചോർത്തിനൽകി അപകീർത്തിപ്പെടുത്താൻ ശ്രമങ്ങളുണ്ടായെന്നും ആത്മകഥയിൽ പറയുന്നു.

കെ.എം. മാണി മരിക്കുന്നതിന് ആറു മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതെന്നാണ് കെ.എം. മാണി ഫൗണ്ടേഷന്‍റെ വിശദീകരണം. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും.

അതേസമയം, ചടങ്ങിലേക്ക് ഒരു കോൺഗ്രസ് നേതാവിനും ക്ഷണമില്ല. യുഡിഎഫിൽ നിന്നു പി.കെ. കുഞ്ഞാലിക്കുട്ടിക്കു മാത്രമാണ് ക്ഷണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<