ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിൽ നിന്ന് വധഭീഷണി. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഗുണ്ടാസംഘങ്ങളോട് പന്നൂൻ ആവശ്യപ്പെട്ടതായി വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ക്രിമിനലുകളോടുള്ള പോലീസിന്‍റെ ശക്തമായ നിലപാട് തുടരുമെന്നും മുഖ്യമന്ത്രിയെ ആക്രമിക്കാൻ പദ്ധതിയിടുന്നവർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും പഞ്ചാബ് പോലീസ് അറിയിച്ചു.

ഇത്തരം ഭീഷണികൾ കണക്കിലെടുത്ത് ഭഗവന്ത് മന്നിന് നിലവിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, യുഎസിലുള്ള അദ്ദേഹത്തിന്‍റെ ആദ്യ വിവാഹത്തിലെ മകൾ സീറത് കൗറിനും ഖലിസ്ഥാൻ ഭീഷണിയുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിനെതിരേ പന്നൂൻ ഭീഷണി മുഴക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിലെ പുതിയ പാർലമെന്‍റ് മന്ദിരത്തിന് നേരെ ആക്രമണം നടത്തുമെന്നും പന്നൂൻ ഭീഷണി മുഴക്കിയിരുന്നു.