തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി എൽഡിഎഫ്. രാജ്ഭവന് മുൻപിൽ കുടിൽ കെട്ടി സമരം നടത്താനുള്ള തീരുമാനത്തിലാണ് ഇടുക്കിയിലെ എൽഡിഎഫ് നേതൃത്വം.

പരിസ്ഥിതി സംഘടനകളിൽ നിന്നും പണം വാങ്ങിയാണ് ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ളവർ നിയമ ഭേദഗതിയെ എതിർക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. ബിൽ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് ഇവർ ആവശ്യമുന്നയിക്കുന്നത്.

സെപ്റ്റംബർ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബിൽ പാസാക്കിയത്. സർക്കാരുമായുള്ള പോര് രൂക്ഷമായതിനാൽ ഗവർണർ ഇതുവരെ ബില്ലിൽ ഒപ്പിട്ടിട്ടില്ല. ഇതിനെതിരെ എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തി. എന്നിട്ടും പരിഹാരം ഉണ്ടാകാത്തതിനാലാണ് രാജ് ഭവനു മുന്നിൽ കുടിൽ കെട്ടി സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഭേദഗതിയുമായി ബന്ധപ്പെട്ട് കിട്ടിയ പരാതികളിൽ സർക്കാർ വിശദീകരണം നൽകാത്തതിനാലാണ് ഒപ്പിടിത്തതെന്നാണ് ഗവർണർ വ്യക്തമാക്കിയത്.