സഹലിന്‍റെ ഫിറ്റ്‌നസ്, നോക്കൗട്ട് പ്രതീക്ഷ; എഎഫ്‌സി കപ്പില്‍ ഇന്ത്യക്ക് വെല്ലുവിളികള്‍ ഏറെ...
സഹലിന്‍റെ ഫിറ്റ്‌നസ്, നോക്കൗട്ട് പ്രതീക്ഷ; എഎഫ്‌സി കപ്പില്‍ ഇന്ത്യക്ക് വെല്ലുവിളികള്‍ ഏറെ...
Thursday, January 11, 2024 5:16 PM IST
അനീഷ് ആലക്കോട്
ഓരോ ഭൂഖണ്ഡത്തിലെയും ഫുട്‌ബോള്‍ രാജാക്കന്മാരുടെ കിരീടം ആര്‍ക്കെന്നു നിശ്ചയിക്കുന്ന വര്‍ഷമാണ് 2024 എന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം, ഈ വര്‍ഷമാണ് ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍, ഏഷ്യന്‍ ഫുട്‌ബോള്‍ രാജാക്കന്മാരെ നിശ്ചയിക്കാനുള്ള പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.

ഏഷ്യന്‍ ഫുട്‌ബോള്‍ രാജകിരീടം ഖത്തറിന്‍റെ ശിരസിലാണ് ഇപ്പോള്‍ ഇരിക്കുന്നത്. 2019 ഫൈനലില്‍ ജപ്പാനെ കീഴടക്കി ഖത്തര്‍ കന്നി ഏഷ്യന്‍ കിരീടത്തില്‍ മുത്തംവച്ചു. 2024 എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) കപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറാണ് എന്ന പ്രത്യേകതയുമുണ്ട്.

ഈ മാസം 12 മുതല്‍ ഫെബ്രുവരി 10 വരെയാണ് 18-ാമത് എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍. ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങള്‍ ഏഷ്യ കിരീടത്തിനായി പോരാട്ട രംഗത്തുണ്ട്. ഗ്രൂപ്പ് ബിയില്‍ കരുത്തരായ ഓസ്‌ട്രേലിയ, ഉസ്ബക്കിസ്ഥാന്‍, സിറിയ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ.

1956-ല്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചതിനുശേഷം അഞ്ചാം തവണയാണ് ഇന്ത്യ എഎഫ്‌സി കപ്പ് പോരാട്ടവേദിയില്‍ എത്തുന്നത്. 1964ല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 1984, 2011, 2019 എഡിഷനുകളിലും ഇന്ത്യ മുഖംകാണിച്ചു. തുടര്‍ച്ചയായ രണ്ട് തവണ ഇന്ത്യ എഎഫ്‌സി പോരാട്ടവേദിയില്‍ എത്തുന്നതും ഇതാദ്യമാണ്.

സഹലിന്‍റെ ഫിറ്റ്‌നസ്

എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ്. ജനുവരി 13 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിനാണ് ഇന്ത്യ x ഓസ്‌ട്രേലിയ പോരാട്ടം. ഗ്രൂപ്പിലെ കരുത്തര്‍ക്കെതിരായ പോരാട്ടത്തില്‍ സഹല്‍ അബ്ദുള്‍ സമദ് കളിക്കുമോ എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നം.

ഫിറ്റ്‌നസ് പൂര്‍ണായി കൈവരിക്കാത്ത ഈ മലയാളി അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ കളിച്ചേക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ നമ്പര്‍ 10നു പകരക്കാരനെ കണ്ടെത്തേണ്ട സാഹചര്യം മുഖ്യപരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനു മുന്നിലുയരും.

ബ്രണ്ടന്‍ ഫെര്‍ണാണ്ടസാണ് സഹലിനു പകരമായി ഇറക്കാന്‍ പറ്റുന്ന കളിക്കാന്‍. എന്നാല്‍, സഹലിന്‍റേതുപോലെ ഡ്രിബ്ലിംഗ്, പാസിംഗ് കഴിവുകള്‍ ഫെര്‍ണാണ്ടസിനില്ല.


ഗ്രൂപ്പ് റാങ്കിംഗ്

ഗ്രൂപ്പ് ബിയില്‍ ഫിഫ റാങ്കിംഗില്‍ ഏറ്റവും പിന്നിലുള്ള ടീമാണ് ഇന്ത്യ. ഗ്രൂപ്പിലെ ഏറ്റവും കരുത്തര്‍ ഫിഫ റാങ്കിംഗില്‍ 25-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയാണ്. 2015 എഎഫ്‌സി ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരാണ് ഓസ്‌ട്രേലിയ. 2011ല്‍ ഫൈനലില്‍ കടന്ന ചരിത്രവും സോക്കറൂസ് എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയയ്ക്കുണ്ട്.

ഫിഫ റാങ്കിംഗില്‍ 68-ാം സ്ഥാനക്കാരാണ് വൈറ്റ് വൂള്‍വ്‌സ് എന്നറിയപ്പെടുന്ന ഉസ്ബക്കിസ്ഥാന്‍. 2011-ല്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് ഏഷ്യന്‍ കപ്പില്‍ ഉസ്ബക്കിസ്ഥാന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം.

സിറിയ ഫിഫ റാങ്കിംഗിൽ 91-ാം സ്ഥാനത്തും ഇന്ത്യ 102-ാം സ്ഥാനത്തുമാണ്. ഇരുടീമും ഇതുവരെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടന്നിട്ടില്ല. 2019-ല്‍ ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പില്‍ ഇന്ത്യയും സിറിയയും നേര്‍ക്കുനേര്‍ ഇറങ്ങിയപ്പോള്‍ 1 -1 സമനിലയായിരുന്നു ഫലം.

നോക്കൗട്ട് സാധ്യത

1964 എഎഫ്‌സി കപ്പിലാണ് ഇന്ത്യ ആദ്യമായി കളിച്ചത്. റൗണ്ട് റോബിന്‍ രീതിയില്‍ നടന്ന ആ ടൂര്‍ണമെന്‍റില്‍ ആതിഥേയരായ ഇസ്രയേലിനു പിന്നില്‍ രണ്ടാമത് ഇന്ത്യ ഫിനിഷ് ചെയ്തു. ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവയും ഉള്‍പ്പെടെ ആകെ നാല് ടീമുകള്‍ മാത്രമായിരുന്നു അന്ന് ടൂര്‍ണമെന്റില്‍ ഉണ്ടായിരുന്നത്.

പിന്നീട് 2019ല്‍ ഒരു ജയവും രണ്ട് സമനിലയുമുള്‍പ്പെടെ നാല് പോയിന്‍റ് നേടിയതാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ മികച്ച പ്രകടനം. ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാന്‍ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

ചരിത്രം കുറിച്ച് ഇത്തവണ ഇന്ത്യ നോക്കൗട്ടില്‍ പ്രവേശിക്കുമോ എന്നതാണ് അറിയേണ്ടത്. അതിന് ചുരുങ്ങിയത് ഒരു ജയവും ഒരു സമനിലയുമെങ്കിലും വേണം. മാത്രമല്ല, ഗ്രൂപ്പിലുള്ള രണ്ട് ടീമുകള്‍ ഒരു ജയം പോലും നേടുകയുമരുത്. അങ്ങനെയെങ്കില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തോടെ നേരിട്ട് നോക്കൗട്ടില്‍ ഇന്ത്യക്കു പ്രവേശിക്കാം.

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടര്‍ യോഗ്യത ലഭിക്കും. രണ്ടാം സ്ഥാനം ലഭിച്ചില്ലെങ്കില്‍ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടില്‍ പ്രവേശിക്കാനുള്ള സാധ്യതയും ഇന്ത്യക്കുണ്ടെന്നു ചുരുക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<