മലപ്പുറം: എസ്എഫ്ഐയുടെ പ്രതിഷേധങ്ങളിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം പ്രതിഷേധത്തിന്‍റെ ഭാഗമോ എന്ന് ഗവർണർ ചോദിച്ചു. അവർ കരിങ്കൊടി കാണിച്ചാൽ താൻ എന്തു ചെയ്യുമെന്നും ഗവർണർ മാധ്യമപ്രവർത്തകരോട് ചോദിച്ചു.

നടക്കുന്നത് പ്രതിഷേധമല്ല ക്രിമിനൽ പ്രവർത്തനമാണ്. അക്രമം നടത്തുന്നവരെ ക്രിമിനൽ എന്നു തന്നെയാണ് വിളിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതേസമയം ഇന്ന് ഗവർണറെ എരമംഗലത്തുവച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.ടി. മോഹന കൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ.

ഗവര്‍ണര്‍ക്കെതിരേ എസ്എഫ്‌ഐ സ്ഥലത്ത് പ്രതിഷേധ ബാനറുകള്‍ കെട്ടിയിരുന്നു. "മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം ഹിയര്‍ 'എന്ന് എഴുതിയ ബാനറാണ് സ്ഥാപിച്ചിട്ടുള്ളത്.