ശോഭന സിനിമാ മേഖലയിലെ പ്രഗത്ഭ, അവരെ ബിജെപിയുടെ അറയിലാക്കാൻ ഉദ്ദേശിക്കുന്നില്ല: എം.വി. ഗോവിന്ദൻ
ശോഭന സിനിമാ മേഖലയിലെ പ്രഗത്ഭ, അവരെ ബിജെപിയുടെ അറയിലാക്കാൻ ഉദ്ദേശിക്കുന്നില്ല: എം.വി. ഗോവിന്ദൻ
Thursday, January 4, 2024 10:24 PM IST
തിരുവനന്തപുരം: തൃശൂരിൽ പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുത്ത നടി ശോഭനയെ ബിജെപിയുടെ അറയിലാക്കൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശോഭന സിനിമാ മേഖലയിലെ പ്രഗത്ഭയാണ്. അവർ ഏത് രാഷ്ട്രീയ പാർട്ടിയായാലും കുഴപ്പമില്ല. അവർ കേരളത്തിന്‍റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുത്ത യോഗമല്ലേ അതിൽ പ്രധാനപ്പെട്ട ആളുകൾ പങ്കെടുക്കുന്നതിൽ കുഴപ്പമില്ല. ശോഭന കേരളത്തിന്‍റെ അംബാസഡർ ആയിക്കോട്ടേ അതിൽ എന്താണ് കുഴപ്പം. യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കുന്നത്. അതുകൊണ്ട് കേരളീയത്തിൽ പങ്കെടുത്തത് തെറ്റാണെന്ന് പറയാൻ പറ്റുമോ ?. കായിക രംഗത്ത് പ്രവർത്തിക്കുന്നവരെയും കലാകാരന്മാരെയും കക്ഷി രാഷ്ട്രീയത്തിന്‍റെ അറകളിൽ പെടുത്തണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സുരേഷ് ഗോപിയുൾപ്പെടെ അങ്ങനെയാണ്. പക്ഷേ, അദ്ദേഹം ബിജെപിയിലേയ്ക്ക് ചാടിപ്പോയി. എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നു. അല്ലെങ്കിൽ അയാളെയും ബഹുമാനിക്കണം. അയാളുടെ പെരുമാറ്റ രീതിയും രൂപവും വച്ച് ബഹുമാനിക്കാൻ പറ്റില്ല. അതുകൊണ്ടാണ് അംബാസിഡർ ആകാത്തത് എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ തൃശൂരിലെ പരിപാടിയെ വിമർശിച്ച് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും രംഗത്തെത്തി. മോദിയുടെ സന്ദർശനം കേരളത്തിന്‍റെ പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നില്ല. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന നാം കാണുന്നതാണല്ലോ. അർഹതപ്പെട്ട തുക വെട്ടിചുരുക്കിയും വിഹിതം തരാതെയും കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ് ബിജെപിയും കേന്ദ്രവുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ ജനങ്ങൾക്ക് നൽകിക്കൊണ്ടിരുന്ന വാഗ്ദാന ലംഘനങ്ങൾ തുടരുകയാണ്. രാജ്യത്തെ സ്ത്രീകളും യുവാക്കളും കർഷകരും നേരിടുന്ന ഒട്ടനവധി കാര്യങ്ങളെ തൊടാതെയുള്ള നിലപാടാണ് പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<