തി­രു­വ­ന­ന്ത­പുരം: എ­ക്‌­സി­ക്യു­ട്ടീ­വ് യോ­ഗ­ത്തി­ല്‍ കെ­പി­സി­സി നേ­തൃ­ത്വ­ത്തി­നെ­തി­രേ ആ­ഞ്ഞ­ടി­ച്ച് മു­തിര്‍­ന്ന നേ­താ­വ് വി.എം.സു­ധീരന്‍. സം­സ്ഥാന­ത്ത് കൂ­ടിയാ­ലോ­ച­ന­കള്‍ ഉ­ണ്ടാ­കു­ന്നി­ല്ലെ­ന്നും കെ­പി­സി­സി നേ­തൃത്വം പൂര്‍­ണ പ­രാ­ജ­യ­മാ­ണെന്നും സു­ധീ­രന്‍ തു­റ­ന്ന­ടി­ച്ചു.

നേ­താ­ക്കള്‍ പ്ര­വര്‍­ത്തി­ക്കുന്ന­ത് പാര്‍­ട്ടി­ക്കു­വേ­ണ്ടി­യല്ല അ­വ­ര­വര്‍­ക്ക് വേ­ണ്ടി­യാ­ണ്. ര­ണ്ട് ഗ്രൂ­പ്പു­ണ്ടാ­യി­രു­ന്ന പാര്‍­ട്ടി­യില്‍ ഇ­പ്പോള്‍ അ­ഞ്ച് ഗ്രൂ­പ്പാ­യെന്നും സു­ധീ­രന്‍ വി­മര്‍­ശിച്ചു. കേ­ര­ള­ത്തി­ന്‍റെ ചു­മ­ത­ല­യു­ള്ള എ­ഐ­സി­സി ജ­ന­റല്‍ സെ­ക്രട്ട­റി ദീ­പ ദാ­സ്­മുന്‍­ഷി­ അട­ക്കം പ­ങ്കെ­ടുത്ത യോ­ഗ­ത്തില്‍­വ­ച്ചാ­ണ് വി­മര്‍­ശനം.

താന്‍ ഏ­റ്റ­വു­മ­ധി­കം പ­ഴി കേള്‍­ക്കാ­നി­ട­­യാ­യ 2016ലെ തെ­ര­ഞ്ഞെ­ടു­പ്പ് പ­രാ­ജ­യ­ത്തി­ന്‍റെ പ്ര­ധാ­ന­കാര­ണം സ്ഥാ­നാര്‍­ഥി നിര്‍ണ­യം അ­ട­ക്ക­മു­ള്ള കാ­ര്യ­ങ്ങ­ളാ­ണെന്നും സു­ധീ­രന്‍ ചൂ­ണ്ടി­ക്കാ­ട്ടി. പാര്‍­ട്ടി­യു­ടെ സാ­മ്പ­ത്തി­കന­യം ഉള്‍­പ്പെ­ടെ­യു­ള്ള കാ­ര്യ­ങ്ങ­ളിലും വീ­ഴ്­ച­യു­ണ്ടായി. അ­ന്ന് സോ­ണി­യാ­ഗാ­ന്ധി­ക്ക് താന്‍ ഇ­തു­സം­ബ­ന്ധി­ച്ച ക­ത്ത് നല്‍­കി­യി­രു­ന്നെന്നും സു­ധീ­രന്‍ വ്യ­ക്ത­മാക്കി.

സോ­ണി­യ­യ്­ക്ക് നല്‍കിയ കത്തും സു­ധീ­ര­ന്‍ യോ­ഗ­ത്തില്‍ വാ­യി­ച്ചു. 2017 മാര്‍­ച്ച് പ­ത്തി­ന് പ്ര­സിഡന്‍റ് സ്ഥാ­നം രാ­ജി­വ­ച്ച­തി­ന് ശേ­ഷം കെ­പിസി­സി നേ­തൃ­ത്വ­വു­മാ­യി അ­കല്‍­ച്ച­യി­ലാ­യി­രു­ന്ന സു­ധീരന്‍. എ­ന്നാല്‍ ഇ­ന്ന് യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്ത ശേ­ഷം നേ­തൃ­ത്വ­ത്തി­നെ­തി­രേ രൂക്ഷവിമർശനം ഉന്നയിക്കുകയായിരുന്നു.