ആക്രമണം, കലാപാഹ്വനം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തിൽ കേസെടുത്ത് പോലീസ്
ആക്രമണം, കലാപാഹ്വനം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തിൽ കേസെടുത്ത് പോലീസ്
Wednesday, December 20, 2023 11:13 PM IST
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന് നേരെ ആക്രമണം, കലാപാഹ്വനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്.

പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളും ചുമത്തി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പിങ്ക് പോലീസ് വാഹനം അടിച്ചുതകര്‍ത്തതിനും കേസ് എടുത്തിട്ടുണ്ട്.

മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ , കന്‍റോണ്‍മെന്‍റ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് കേസെടുത്തത്. രണ്ട് സ്‌റ്റേഷനുകളിലായി 38 പ്രവര്‍ത്തകര്‍ക്കെതിരെ നാല് കേസാണ് എടുത്തിരിക്കുന്നത്.

കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനില്‍ 23 പേര്‍ക്കെതിരെയും മ്യൂസിയം സ്‌റ്റേഷനില്‍ 15 പേര്‍ക്കെതിരെയുമാണ് കേസ്. കണ്ടാലറിയുന്ന മുന്നൂറോളം പേരെ കേസില്‍ പ്രതിചേര്‍ക്കും.

സംസ്ഥാനത്ത് തുടര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ആക്രമിക്കുന്നതായി ആരോപിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് ജലപീരങ്കി പ്രയോഗത്തിലും ലാത്തി ചാര്‍ജിലുമായി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിക്കും ഉള്‍പ്പെടെ 20 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.


സംഘര്‍ഷത്തില്‍ വനിതാ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ 22 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയിലാണ്. 20 പേര്‍ കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലും രണ്ട് പേര്‍ മ്യൂസിയം സ്‌റ്റേഷനിലുമാണുള്ളത്.

കന്‍റോണ്‍മെന്‍റ് സിഐ ദില്‍ജിത്തിന് പട്ടികകൊണ്ട് മുഖത്ത് അടിയേറ്റു. പൂജപ്പുര സിഐ റോജി, വനിതാ സെല്‍ സിഐ, നാല് വനിത പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. മൂന്ന് പോലീസ് വാഹനങ്ങള്‍ തല്ലി തകര്‍ത്തു. രണ്ട് പോലീസ് ബസുകളും ഒരു പിങ്ക് പോലീസ് വാഹനങ്ങളുമാണ് ആക്രമിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<