രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുക്കില്ല
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുക്കില്ല
Tuesday, December 19, 2023 4:40 AM IST
അയോധ്യ: ജനുവരിയിൽ നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പങ്കെടുത്തേക്കില്ല.

അയോധ്യാ രാമക്ഷേത്ര പ്രക്ഷോഭത്തിന്‍റെ മുന്‍നിരക്കാരായിരുന്ന ഇരുവരും പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ആരോഗ്യകാരണങ്ങളാലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

കുടുംബത്തിലെ മുതിര്‍ന്നവരാണ് ഇരുവരുമെന്നും പ്രായത്തിന്‍റെ ബുദ്ധിമുട്ടുകളാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വരാനാവില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ടെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പറഞ്ഞു.

ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരമാവധി വേഗതയില്‍ പുരോഗമിക്കുകയാണെന്നും റായ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രേമോദിയുള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.


മുന്നൊരുക്കങ്ങള്‍ ജനുവരി 15ന് പൂര്‍ത്തിയാകുമെന്നും ജനുവരി 16ന് ആരംഭിക്കുന്ന 'പ്രാണ്‍ പ്രതിഷ്ഠ' ജനുവരി 22 വരെ നീണ്ടു നില്‍ക്കുമെന്നും റായ് കൂട്ടിച്ചേര്‍ത്തു.

ക്ഷണിതാക്കളുടെ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് ജോഷിയുടെയും അദ്വാനിയുടെയും അസാന്നിദ്ധ്യത്തിന്‍റെ കാര്യം റായ് പറഞ്ഞത്. 96 വയസാണ് അദ്വാനിക്കുള്ളത്. ജോഷി അടുത്ത മാസം 90 പിന്നിടും.

4000 സന്യാസിമാരെയും 2,200 മറ്റ് സന്ദര്‍ശകരെയുമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. പ്രമുഖ ഹിന്ദുക്ഷേത്രങ്ങളായ വൈഷ്‌ണോദവി, കാശി വിശ്വനാഥ ക്ഷേത്രങ്ങളുടെ പ്രതിനിധികള്‍, മാതാ അമൃതാനന്ദമയി , രജനികാന്ത്, മുകേഷ് അംബാനി തുടങ്ങിയവരും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<