ന്യൂഡൽഹി: പാര്‍­ല­മെന്‍റ് പു­ക­യാ­ക്ര­മ­ണ കേ­സില്‍ മു­ഖ്യ­സൂ­ത്ര­ധാ­രന്‍ അ­റ­സ്റ്റില്‍. ബി­ഹാര്‍ സ്വ­ദേ­ശി ല­ളിത് ഝാ ആണ് അ­റ­സ്റ്റി­ലാ­യത്. ഇയാൾ കർത്തവ്യപഥ് പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.

ലളിത് ഝായുടെ നിര്‍ദേശ പ്രകാരമാണ് പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22-ാം വാര്‍ഷികദിനമായ ഡിസംബര്‍ 13ന് അക്രമം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പാര്‍ലമെന്‍റിനു പുറത്ത് പുകക്കുറ്റി തുറന്നു പ്രതിഷേധിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ലളിത് ഝാ ആണ്. കോല്‍ക്കത്തയിൽ താമസിക്കുന്ന ലളിത് ഝാ അധ്യാപകനാണ്. അക്രമത്തിനു മുന്‍പ് ലളിതും മറ്റുള്ളവരും വീട്ടില്‍ കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ‌

ബുധനാഴ്ച ഉച്ചയോടെയാണ് ഏറെ അമ്പരപ്പിക്കുന്ന നാടകീയ രംഗങ്ങൾ ലോക്സഭയിൽ അരങ്ങേറിയത്. ഉച്ചയ്ക്ക് 1.02 ന് ലോക്സഭയിലെ ശൂന്യവേളയ്ക്കിടെയാണ് സംഭവമുണ്ടായത്. രണ്ടുപേർ മഞ്ഞപ്പുക വമിക്കുന്ന ക്യാനുകളുമായി സന്ദർശക ഗാലറിയിൽ നിന്ന് ചാടുകയായിരുന്നു. ‌

സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടിയവർ എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മുകളിലൂടെ ചാടി പുകപടർത്തി. സ്പീക്കറുടെ ചേംബർ ലക്ഷ്യമാക്കി ഓടിയ ഇരുവരെയും എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് കീഴടക്കിയത്.

ഇരുവരെയുംകൂടാതെ ഒരു പുരുഷനെയും സ്ത്രീയെയും പാർലമെന്‍റിനു പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. ഇരുവരുടെയും കൈയിൽ നിന്നും പുക വമിക്കുന്ന ക്യാൻ കണ്ടെടുത്തു.

പാർലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്‍റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. സംഘർഷത്തെ തുടർന്ന് രണ്ടുമണിവരെ സഭ നിർത്തിവച്ചു.