ന്യൂഡൽഹി: പാര്‍­ല­മെന്‍റ് ആ­ക്ര­മ­ണ­ത്തി­ന്‍റെ വാര്‍­ഷി­ക­ദി­ന­ത്തില്‍ ലോ­ക്‌­സ­ഭ­യി­ലു­ണ്ടായ സു­ര­ക്ഷാ­വീ­ഴ്­ച­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് നാ­ലു­പേ­രെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. ഒ­രു യു­വ­തി­യട­ക്കം നാ­ലു­പേ­രെ­യാ­ണ് പി­ടി­കൂ­ടി­യത്. ഇവ­രെ പാര്‍­ല­മെന്‍റ് പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലേ­ക്ക് മാറ്റി.

പിടിയിലായവരിൽ രണ്ടുപേർ പാർലമെന്‍റിന് പുറത്ത് നിന്നാണ് പ്രതിഷേധിച്ചത്. തങ്ങൾക്ക് ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഏകാധിപത്യം അനുവദിക്കില്ലെന്നും പോലീസ് കസ്റ്റഡിയിലുള്ള നീലം മാധ്യമങ്ങളോടു പറഞ്ഞു.

നീലം ഹരിയാന സ്വദേശിനിയാണ്. നീലത്തിനൊപ്പം പാർലമെന്‍റിന് പുറത്തുനിന്ന് പ്രതിഷേധിച്ച അമോൽ മഹാരാഷ്ട്ര സ്വദേശിയാണ്. അതേസമയം, തൊ­ഴി­ലില്ലാ­യ്­മ­യ്‌­ക്കെ­തി­രെ ന­ട­ന്ന പ്ര­തി­ഷേ­ധ­മാ­ണെ­ന്ന് നടന്നതെന്ന് ക­സ്റ്റഡി­യി­ലു­ള്ള നീ­ലം പ­റഞ്ഞു.

ബിജെപി എംപി പ്രതാപ് സിംഹ നൽകിയ പാസിലാണ് രണ്ടുപേർ പാർലമെന്‍റിന് അകത്ത് പ്രവേശിച്ചത്. സന്ദർശക ഗാലറിയിൽ ഇരുന്ന ഇവർ ചാടുകയായിരുന്നു.