മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് കേസ്; രവി ഉപ്പൽ ദുബായിൽ പിടിയിൽ
മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് കേസ്; രവി ഉപ്പൽ ദുബായിൽ പിടിയിൽ
Wednesday, December 13, 2023 11:54 AM IST
ന്യൂഡൽഹി: മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പ് കേസിലെ പ്രതികളിലൊരാളായ രവി ഉപ്പല്‍ പിടിയില്‍. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ അഭ്യർഥന പ്രകാരം ഇന്‍റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടിസിന്‍റെ അടിസ്ഥാനത്തിൽ ദുബായ് പോലീസാണ് ഇയാലെ കസ്റ്റഡിയിലെടുത്തത്.

ഉപ്പലിനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അധികാരികളുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഇഡി പറഞ്ഞു. യുഎഇയിലെ സെന്‍ട്രല്‍ ഹെഡ് ഓഫീസില്‍ നിന്നാണ് മഹാദേവ് വാതുവെപ്പ് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്.

ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും നടത്തിയെന്നാണ് കേസ്. ഉപ്പലും മറ്റു പ്രതികളും ചേര്‍ന്ന് ഏകദേശം 6,000 കോടി രൂപ നേടിയെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

ചത്തീസ്ഗഡ് പോലീസിനും, മുംബൈ പോലീസിനും പുറമേ അനിധൃത വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസിലുമാണ് ഉപ്പലിനെതിരെ അന്വേഷണം നടക്കുന്നത്.

പോക്കർ, കാർഡ് ഗെയിംസ്, ബാഡ്മിന്‍റൺ, ടെന്നീസ്, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി വിവിധ ഗെയിമുകളിൽ അനധികൃത ചൂതാട്ടം സാധ്യമാക്കുന്ന ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമാണ് മഹാദേവ് ആപ്പ്. ചത്തീസ്ഗഡ് സ്വദേശികളായ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗരഭ് ചന്ദ്രകറും കൂട്ടാളി രവി ഉപ്പലും ചേർന്നാണ് ആപ്പ് പ്രവർത്തിപ്പിച്ചത്.


ചത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന് ഉപ്പലും മറ്റുള്ളവരും 508 കോടി രൂപ നല്‍കിയെന്ന ഞെട്ടിക്കുന്ന ആരോപണങ്ങളും ഇതിനിടെ ഉയര്‍ന്നു. നവംബറില്‍ ഈ ആരോപണങ്ങളും അന്വേഷണത്തിന്‍റെ വിഷയമാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.

രണ്‍ബീര്‍ കപൂര്‍, ശ്രദ്ധ കപൂര്‍, ഹുമ ഖുറേഷി, കപില്‍ ശര്‍മ, ബൊമന്‍ ഇറാനി, ഹിനാ ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു. ഉപ്പലും ചന്ദ്രക്കറും സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തതിനോ പരിപാടികള്‍ക്കോ പണമായി ഇവര്‍ വലിയ തുക സ്വീകരിച്ചെന്നാണ് അന്വേഷണ ഏജന്‍സി സംശയിക്കുന്നത്.

നേരത്തെ, മഹാദേവ് ബുക്ക് ഓൺലൈൻ ഉൾപ്പെടെ 22 അനധികൃത വാതുവെപ്പ് ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<