ന്യൂ­ഡല്‍ഹി: ജ­മ്മു­ കാ­ഷ്­മീര്‍ പു­നഃ­സം­ഘട­നാ ബില്‍ രാ­ജ്യ­സ­ഭ­യില്‍ അ­വ­ത­രി­പ്പിച്ചു. കേ­ന്ദ്ര ആ­ഭ്യ­ന്ത­ര മന്ത്രി അ­മി­ത്ഷാ­യാ­ണ് ബില്‍ അ­വ­ത­രി­പ്പി­ച്ചത്.

ജ­മ്മു­കാ­ഷ്­മീ­രി­ന്‍റെ പ്ര­ത്യേ­ക പദ­വി റ­ദ്ദാ­ക്കി­യ­ ന­ടപ­ടി തെ­റ്റാ­ണെ­ന്ന് ബില്ലിന്‍­മേ­ലു­ള്ള ചര്‍­ച്ച­യ്­ക്കി­ടെ പ്ര­തിപ­ക്ഷം ആ­വര്‍­ത്തി­ച്ചു. സു­പ്രീം­കോട­തി വി­ധി­ക്കെ­തി­രേ സം­സാ­രി­ക്കുന്ന­ത് അ­നു­വ­ദി­ക്കാന്‍ ക­ഴി­യി­ല്ലെ­ന്ന് സ്­പീ­ക്കര്‍ ജ­ഗ്­ദീ­പ് ധന്‍­കര്‍ പറ­ഞ്ഞ­തോ­ടെ പ്ര­തിപ­ക്ഷം ബഹ­ളം വച്ചു. ഇ­തി­ന് പി­ന്നാ­ലെ ബി­ജെ­പി എം­പി­മാരും സം­സാ­രി­ക്കാന്‍ എ­ഴു­ന്നേ­റ്റ­തോ­ടെ സ­ഭ­യില്‍ ഭ­ര­ണ-പ്ര­തി­പ­ക്ഷ ബഹ­ളം തു­ട­രു­ക­യാണ്.

ക­ഴി­ഞ്ഞ ഡി­സം­ബര്‍ ആ­റി­നാണ് ജ­മ്മു­ കാ­ഷ്­മീര്‍ പു­നഃ­സം­ഘട­നാ ബില്‍ ലോ­ക്‌­സ­ഭ­ പാ­സാ­ക്കി­യത്. ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി എടുത്തുമാറ്റി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടനാ ചട്ടത്തില്‍ ഭേദഗതി വ­രു­ത്തു­ന്ന­താ­ണ് ബില്‍.

ജ­മ്മു കാഷ്മീര്‍ നിയമസഭയി­ലെ ആകെ സീറ്റുകളുടെ എണ്ണം 83 ല്‍ നിന്ന് 90 ആ­ക്കി ഉ­യര്‍­ത്തു­ക­യാ­ണ് ബില്ലി­ന്‍റെ ല­ക്ഷ്യം. ഏഴ് സീറ്റുകള്‍ പട്ടിക­ജാതിക്കും ഒമ്പത് സീറ്റുകള്‍ പട്ടികവര്‍ഗത്തിനും സം­വര­ണം ചെ­യ്യുക എന്ന ഉദ്ദേശ്യം കൂടിയുള്ള ബില്ലാണ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചത്.