കൽപറ്റ: എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട്. ഈ വർഷം ഇത് വരെ രണ്ട് പേരാണ് ഇവിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാകേരി സ്വദേശിയായ പ്രജീഷിന കഴിഞ്ഞ ദിവസം കടുവ കൊന്നതിന് പിന്നാലെയാണ് സമാനമായ മരണങ്ങളുടെ കണക്കുകളും പുറത്ത് വന്നത്. കടുവയുടെ ആക്രമണത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളുടെ കണക്ക് 2015 മുതലാണ് വനം വകുപ്പ് അധികൃതർ സൂക്ഷിക്കാൻ തുടങ്ങിയത്.

ഇതിനു മുൻപും ഒട്ടേറെ പേർ ഇവിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതിന്‍റെ കൃത്യമായ കണക്കുകൾ ശേഖരിക്കപ്പെട്ടിട്ടില്ല. വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ് (36) ആണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരിച്ചത്.

പാടത്തിനു സമീപം പാതി ഭക്ഷിച്ച നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാലിന്‍റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ്. രാവിലെ പാടത്ത് പുല്ല് വെട്ടാൻ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കണ്ടില്ല. പിന്നാലെ സഹോദരന്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.