ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്തതിന് മുസ്‌ലിം യുവതിയെ ഭർതൃസഹോദരൻ മർദിച്ചെന്ന് പരാതി.

സമീന (30) എന്ന യുവതിക്കാണ് മർദനമേറ്റത്. സമീനയുടെ പരാതിയിൽ ഭർത്താവിന്‍റെ ഇളയ സഹോദരൻ ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തു. സമീനയും പിതാവും സെഹോറിലെ കലക്ടറുടെ ഓഫിസില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് സമീനയെ ജാവേദ് മർദിച്ചത്. ജാവേദിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

അതേസമയം, സമീനയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച മുഖ്യമന്ത്രിയുടെ ഭോപാലിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വോട്ടവകാശം ഭരണഘടനാപരമായ അവകാശമാണെന്നു പറഞ്ഞ ചൗഹാൻ, സമീനയ്ക്ക് പിന്തുണ ഉറപ്പുനൽകി.