തിരുവനന്തപുരം: അന്ത­രി­ച്ച സി­പി­ഐ സംസ്ഥാ­ന സെ­ക്രട്ടറി കാ­നം രാ­ജേ­ന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ ത­ല­സ്ഥാ­നന­ഗ­രി­. മൃ­ത­ദേ­ഹം തിരുവനന്തപുരം പട്ടത്തെ പിഎ­സ് സ്­മാ­ര­ക­ത്തിലെത്തിച്ചു.

ഭൗ­തി­കശ­രീ­രം വ­ഹിച്ചു­കൊ­ണ്ടു­ള്ള ആം­ബു­ലന്‍­സ് പിഎ­സ് സ്­മാ­ര­ക­ത്തി­ന് സ­മീപ­ത്ത് എ­ത്തി­യ­പ്പോള്‍ മു­തല്‍ പ്ര­വ­ര്‍­ത്ത­കര്‍ ഉ­ച്ച­ത്തില്‍ മു­ദ്രാ­വാക്യം വി­ളിച്ചു­കൊ­ണ്ട് കാ­ന­ത്തി­ന് അ­ഭി­വാ­ദ്യ­മര്‍­പ്പിച്ചു. ആ­യി­ര­ക്ക­ണ­ക്കി­ന് ആ­ളു­ക­ളാ­ണ് അ­ദ്ദേഹ­ത്തെ അ­വ­സാ­ന­മാ­യി ഒ­രു നോ­ക്ക് കാ­ണാന്‍ ഇ­വി­ടെ ത­ടിച്ചുകൂടിയിട്ടുള്ളത്.

കെ.രാജന്‍. ജെ.ചി­ഞ്ചു­റാണി അടക്കമുള്ള മന്ത്രിമാരും മറ്റ് രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ഇവിടെ എത്തിയിട്ടുണ്ട്.

ഉ­ച്ച­യ്­ക്ക് ര­ണ്ടുവ­രെ പിഎസ് സ്മാരകത്തിൽ പൊതുദർശനം തുടരും. ശേ­ഷം വി­ലാ­പ­യാ­ത്ര­യാ­യി കോ­ട്ട­യ­ത്തേ­ക്ക് കൊണ്ടു­പോ­കും. ഞാ­യ­റാഴ്­ച രാ­വി­ലെ 11ന് വാ­ഴൂ­രി­ലാ­ണ് സം­സ്­കാ­രം ന­ട­ക്കു­ക.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്‍റെ കാൽപാദം കഴിഞ്ഞദിവസം മുറിച്ചുമാറ്റിയിരുന്നു.