കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിനു ശേഷം താഴേക്കിറങ്ങി സ്വർണവില. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് ഇന്നു കുറഞ്ഞത്. പവന് 45,720 രൂപയിലും ഗ്രാമിന് 5,715 രൂപയിലുമാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പവന് 120 രൂപ വർധിച്ചിരുന്നു. ഈ മാസം നാലിന് സ്വർണവില ചരിത്രത്തിലാദ്യമായി പവന് 47,000 രൂപ കടന്ന് 47,080 രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഉയർന്ന രാജ്യാന്തര സ്വര്‍ണവില പിന്നീട് കുറഞ്ഞതാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ഔണ്‍സിന് 2,030 ഡോളറിന് മുകളിലായിരുന്ന വില ഇപ്പോഴുള്ളത് 2,004 ഡോളറിലാണ്.

അതേസമയം, വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. വെള്ളി വില ഗ്രാമിന് രണ്ടുരൂപ താഴ്ന്ന് 78 രൂപയായി.