പ­ത്ത­നം­തി­ട്ട­: കൊ­ടു­മ­ണ്ണില്‍ ഒ­മ്പതാം ക്ലാ­സു­കാ­രി­യെ ത­ട്ടി­ക്കൊണ്ടു­പോ­യ സം­ഭ­വ­ത്തില്‍ നാ­ല് പേര്‍ പി­ടി­യില്‍. ഇ­ല­വും­തി­ട്ട സ്വ­ദേ­ശി­ക­ളാ­യ അ­രുണ്‍, ബിജു, അ­ജീഷ്, അ­ഭി­ഷേ­ക് എ­ന്നി­വ­രാ­ണ് പി­ടി­യി­ലാ­യത്.

പെണ്‍­കു­ട്ടി­യു­മാ­യി പോകും വ­ഴി പ്ര­തി­കള്‍ സ­ഞ്ച­രി­ച്ച വാഹ­നം കേ­ടാ­യ­തോ­ടെ ഇ­വര്‍ പോ­ലീ­സി­ന്‍റെ പിടി­യി­ലാ­വു­ക­യാ­യി­രുന്നു. പെണ്‍­കു­ട്ടി­യെ മാ­താ­പി­താ­ക്കള്‍­ക്ക് കൈ­മാറി.

വെ­ള്ളി­യാഴ്ച വൈ­കി­ട്ടാ­ണ് സം­ഭവം. പ്ര­തി­ക­ളില്‍ ഒ­രാള്‍ പെണ്‍­കു­ട്ടി­യു­മാ­യി അ­ടു­പ്പ­ത്തി­ലാ­യി­രുന്നു. വീ­ണ് പ­രി­ക്കേ­റ്റ് ചി­കി­ത്സ­യി­ലാ­യി­രു­ന്ന പെണ്‍­കു­ട്ടി­യു­ടെ അച്ഛ­നെ കാ­ണാ­നെ­ന്ന വ്യാജേ­ന വീ­ട്ടി­ലെത്തി­യ ശേ­ഷം ഇവര്‍ കു­ട്ടി­യു­മാ­യി ക­ട­ന്നു­ക­ള­യു­ക­യാ­യി­രുന്നു.

പെണ്‍­കു­ട്ടി­യെ കാ­ണാ­താ­യെ­ന്ന് ബ­ന്ധു­ക്കള്‍ പ­രാ­തി നല്‍­കി­യ­തോ­ടെ പോ­ലീ­സ് തി­ര­ച്ചില്‍ ആ­രം­ഭിച്ചു. ഇ­തി­നി­ടെ­യാ­ണ് ഇ­വര്‍ പി­ടി­യിലാ­യത്. തട്ടിക്കൊണ്ടുപോകലിന് ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്.