ന്യൂ­ഡല്‍ഹി: പാര്‍­ല­മെന്‍റില്‍­നി­ന്ന് പു­റ­ത്താക്കി­യ ന­ട­പ­ടി­ക്കെ­തി­രേ നിയ­മ­പോ­രാ­ട്ടത്തി­നൊ­രുങ്ങി തൃ­ണ­മൂല്‍ കോൺഗ്രസ് മുന്‍ എംപി മഹുവ മൊ­യ്­ത്ര. ന­ട­പ­ടി­ക്കെ­തി­രേ ഡല്‍­ഹി ഹൈ­ക്കോ­ട­തിയെയോ സു­പ്രീം­കോ­ട­തിയെയോ സ­മീ­പി­ക്കാ­നാ­ണ് നീക്കം.

ചോ­ദ്യ­ത്തി­ന് കോ­ഴ വാ­ങ്ങി­യെ­ന്ന ആ­രോപ­ണം ഉയർന്നതിനെ തുടർന്നാണ് മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. അ­യോ­ഗ്യ­യാ­ക്ക­ണ­മെ­ന്ന എ­ത്തി­ക്‌­സ് ക­മ്മി­റ്റി­യുടെ റി­പ്പോ­ര്‍­ട്ട് ലോ­ക്‌­സ­ഭ അം­ഗീ­ക­രി­ക്കു­ക­യാ­യി­രു­ന്നു.

എന്നാൽ മ­ഹുവ­യെ പു­റ­ത്താ­ക്കാ­നുള്ള വോ­ട്ടെ­ടു­പ്പില്‍ നി­ന്ന് പ്ര­തിപ­ക്ഷം വി­ട്ടു­നിന്നു. മഹുവ­യെ സം­സാ­രി­ക്കാന്‍ അ­നു­വ­ദി­ക്ക­ണ­മെ­ന്ന പ്ര­തി­പ­ക്ഷ­ത്തി­ന്‍റെ ആ­വശ്യവും സ്­പീ­ക്കര്‍ ത­ള്ളി­യി­രു­ന്നു.

ത­ന്‍റെ വാ­ദം കേള്‍­ക്കാന്‍ എ­ത്തി­ക്‌­സ് ക­മ്മി­റ്റി ത­യാ­റാ­യി­ല്ലെന്നും ത­നി­ക്ക് സ്വാ­ഭാവി­ക നീ­തി നി­ഷേ­ധി­ക്ക­പ്പെ­ട്ടെന്നും മ­ഹു­വ പ്ര­തി­ക­രി­ച്ചി­രുന്നു.

നിയ­മ­പോ­രാ­ട്ട­ത്തി­ന് മ­ഹു­വ­യ്­ക്ക് പിന്തു­ണ നല്‍­കു­മെ­ന്ന് തൃ­ണ­മൂല്‍ കോണ്‍­ഗ്രസും ഇന്ത്യാ മു­ന്ന­ണി നേതാക്കളും അറിയിച്ചിരുന്നു.