തിരുവനന്തപുരം: നവകേരള സദസില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ഒരു പാവപ്പെട്ടവന്‍റെ കൈയില്‍നിന്നും നേരിട്ട് പരാതി വാങ്ങിയിട്ടുണ്ടെങ്കില്‍ ആ പരാതിക്കാരനു സ്വര്‍ണമോതിരം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി ഇതുവരെ ഒരാളുടെ കൈയില്‍നിന്നുപോലും പരാതി വാങ്ങിച്ചിട്ടില്ല. ബൂത്തിലാണ് പരാതി കൊടുക്കുന്നത്. അങ്ങനെയാണെങ്കില്‍ ജില്ലാ കളക്ട്രറേറ്റിൽ ബൂത്ത് സ്ഥാപിച്ച് അവിടെ കൊടുത്താല്‍പ്പോരെയെന്നും എന്തിനാണ് ഈ മാമാങ്കമെന്നും ചെന്നിത്തല ചോദിച്ചു.

നവകേരളസദസ് നടക്കുന്നത് യുഡിഎഫിന് അനുകൂലമാണ്. ഒരു പരാതിയും പരിഹരിക്കപ്പെടുന്നില്ല. മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കേണ്ട പരാതി മേയര്‍ക്ക് അയച്ചുകൊടുക്കുന്നു. കാസര്‍ഗോഡ് 4000-ത്തിലധികം പരാതി ലഭിച്ചു. 199 പരാതി മാത്രമാണ് പരിശോധിച്ച് മറ്റ് വകുപ്പുകളിലേക്ക് നല്‍കിയത്. ഒരു പരാതിയും പരിഹരിക്കപ്പെടുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.