തിരുവനന്തപുരം: സർവകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാൻ ഗവർണർ നീക്കം നടത്തുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ്മുടക്ക് സമരം നടത്തും. ജില്ലാ കേന്ദ്രങ്ങളിലും കാമ്പസിന് പുറത്തും പ്രതിഷേധ പരിപാടി നടത്തും. തിരുവനന്തപുരത്ത് രാജ്ഭവന്‍ വളയുന്ന സമരപരിപാടികള്‍ നടത്തുമെന്നും എസ്എഫ്ഐ അറിയിച്ചു.

ബിജെപി അധ്യക്ഷൻ എഴുതി നൽകുന്ന പേരുകൾ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായി ഗവർണർ നിയമിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ആരോപിച്ചു.

സര്‍വകലാശാല ഭരണത്തെ അട്ടിമറിക്കുന്ന വലിയ ശ്രമം ഗവര്‍ണറുടെ നേതൃത്വത്തില്‍ നടക്കുന്നുവെന്നും കാലിക്കറ്റിലും കേരളയിലും സര്‍വകലാശാല നിര്‍ദ്ദേശങ്ങളെ മറികടന്ന് കൊണ്ട് കേരളത്തിലെ ആര്‍എസ്എസ് നേതാക്കളെ ഗവര്‍ണര്‍ പ്രതിഷ്ഠിക്കുകയാണ് ചെയ്തതെന്നും ആര്‍ഷോ പറഞ്ഞു.