"അക്ഷ­രം കൂ­ട്ടിവാ­യി­ക്കാന്‍ അ­റി­യാ­ത്ത­വരും എ പ്ല­സ് നേടുന്നു'; വിശദീകരണം തേടി വിദ്യാഭ്യാസമന്ത്രി
"അക്ഷ­രം കൂ­ട്ടിവാ­യി­ക്കാന്‍ അ­റി­യാ­ത്ത­വരും എ പ്ല­സ് നേടുന്നു'; വിശദീകരണം തേടി വിദ്യാഭ്യാസമന്ത്രി
Tuesday, December 5, 2023 6:10 PM IST
തി­രു­വ­ന­ന്ത­പുരം: വാ­രി­ക്കോ­രി­യു­ള്ള മാര്‍­ക്ക് വി­ത­രണ­ത്തെ രൂ­ക്ഷ­മാ­യി വി­മര്‍­ശിച്ച പൊ­തു­വി­ദ്യാ­ഭ്യാ­സ ഡ­യ­റ­ക്ട­ര്‍ എ­സ്. ഷാ­ന­വാസിന്‍റെ പ്രതികരണത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടറോട് തന്നെയാണ് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരിക്കുന്നത്.

അക്ഷ­രം കൂ­ട്ടി വാ­യി­ക്കാന്‍ അ­റി­യാ­ത്ത­ കു­ട്ടി­കള്‍ പോലും എ പ്ല­സ് നേ­ടു­ന്നെ­ന്നാ­യി­രു­ന്നു വി­മര്‍­ശനം. എസ്എസ്എല്‍സി ചോദ്യപേപ്പര്‍ തയാറാ­ക്കു­ന്ന­തി­നാ­യി ക­ഴിഞ്ഞ നവംബറില്‍ ചേര്‍ന്ന അധ്യാപകരുടെ ശില്‍പശാ­ല­യില്‍ വ­ച്ച് നടത്തിയ പ­രാ­മര്‍­ശ­ത്തി­ന്‍റെ ശ­ബ്ദ­രേ­ഖ­യാ­ണ് പു­റ­ത്തു­വ­ന്നത്.

കേരളത്തില്‍ നിലവില്‍ 69,000ല്‍ അധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്പറും കൂട്ടിവായിക്കാന്‍ അ­റി­യില്ല. പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വെറുതെ നല്‍­ക­രു­തെ­ന്ന് അ­ദ്ദേ­ഹം അധ്യാപകരോട് പറയുന്നതായി ശബ്ദരേഖയിൽ വ്യക്തമാണ്.


എ പ്ലസും, എ ഗ്രേഡും നിസാ­രമല്ല. ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവര്‍ക്ക് പോലും എ പ്ലസ് നല്‍­കു­ക­യാ­ണെന്നും അ­ദ്ദേ­ഹം വി­മര്‍­ശിക്കുന്നുണ്ട്.

ഒരു കാലത്ത് യൂറോപ്പിനോടാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ താരതമ്യം ചെയ്തിരുന്നത്. ഇപ്പോൾ മനസിലാക്കാനുള്ള ശേഷിയിലും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികൾ വളരെ പിന്നിലാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<