മഹാരാഷ്ട്ര: ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥരുടെ റാങ്കുകളുടെ പേര് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ച രീതിയിൽ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

നാവികസേനാ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച മഹാരാഷ്ട്രയിലെ മാല്‍വാനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നാവികസേനയിലെ റാങ്കുകളുടെ പേര് ഇന്ത്യന്‍ സംസ്‌കാരത്തിനനുസരിച്ച് മാറ്റുമെന്ന് നമ്മുടെ പൈതൃകത്തില്‍ ഏറെ അഭിമാനിച്ചുകൊണ്ട് ഞാന്‍ പ്രഖ്യാപിക്കുകയാണ്'', മോദി പറഞ്ഞു.

നാവികസേനയിലെ വനിതാ പ്രാതിനിത്യം വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ മോദി രാജ്യത്ത് ആദ്യമായി നാവികസേനാ കപ്പലില്‍ വനിതാ കമാൻഡിംഗ് ഓഫീസറെ നിയമിച്ചതിന് സേനയെ അഭിനന്ദിക്കുകയും ചെയ്തു.

നേരത്തേ നാവികസേനയുടെ പതാകയിലും മാറ്റം വരുത്തിയിരുന്നു. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്നതിനോടനബന്ധിച്ചാണ് പുതിയ പതാക പ്രകാശനം ചെയ്തത്.

കൊളോണിയല്‍ ഭൂതകാലത്തിന്‍റെ അവശിഷ്ടങ്ങള്‍ തള്ളുകയും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ പതാകയെന്നാണ് പ്രധാനമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.