ഐസ്വാള്‍: മിസോറം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. ഭരണകക്ഷി മിസോറാം നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് മൂവ്‌മെന്‍റും തമ്മിലാണ് പ്രധാനമത്‌സരം. കോണ്‍ഗ്രസും ബിജെപിയും മത്‌സര രംഗത്തുണ്ട്.

40 നിയമസഭാ മണ്ഡലങ്ങള്‍ ആണ് മിസോറാമിലുള്ളത്. 21 സീറ്റുകള്‍ ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മണിപ്പുരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്‍റെ പ്രതിഫലനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.

സോറം തംഗ മുഖ്യമന്ത്രിയായ എംഎന്‍എഫിനെതിരേ ഭരണവിരുദ്ധവികാരം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ല എന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ നല്‍കിയ ഫലം.

നേരത്തെ, മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം മിസോറാമിലും ഞായറാഴ്ച വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.