ഭോപ്പാൽ: മധ്യപ്രദേശിൽ കൂപ്പുകുത്തി കോൺഗ്രസ്. സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പതനത്തിലേക്കാണ് കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് എത്തുന്നത്. നിലവിൽ 69 സീറ്റുകളാണ് കോൺഗ്രസ് നേടിയിരിക്കുന്നത്.

ഇരട്ടിയിലധികം സീറ്റുകളുമായി ബിജെപി മധ്യപ്രദേശിൽ അധികാരം ഉറപ്പിച്ചു കഴിഞ്ഞു. 158 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്.

നിരവധി വാഗ്ദാനങ്ങളായിരുന്നു കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കുമെന്ന് മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് പറഞ്ഞിരുന്നത്. എന്നാൽ തന്ത്രങ്ങൾ പിഴച്ചെന്നു മാത്രമല്ല, സമീപകാല രാഷ്ട്രീയജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ പരാജയത്തിലേയ്ക്കും കൂടിയാണ് കമൽനാഥ് എത്തുക.

ചിന്ദ്വാരയിൽ നിന്നാണ് കമൽനാഥ് ജനവിധി തേടുന്നത്. നേരിയ വോട്ടിന് മണ്ഡലത്തിൽ മുന്നിലാണെങ്കിലും മധ്യപ്രദേശിലെ കനത്ത തോൽവി ഏൽപ്പിക്കുന്ന ആഘാതം ചെറുതൊന്നുമായിരിക്കില്ല കമലിനെ വേട്ടയാടുക.