കൊല്ലം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയില്‍ വിശ്വാസമില്ലെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. അഞ്ചുകോടിയുടെ കടം തീര്‍ക്കാന്‍ സാധാരണക്കാരനായ ഒരാളുടെ മകളെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസനീയമല്ല.

10 ലക്ഷം കൊണ്ട് പലിശ അടയ്ക്കാന്‍ കൂടി സാധിക്കില്ല. മാധ്യമങ്ങളിലൂടെ ഈ സംഭവം പുറത്തുവന്നില്ലായിരുന്നുവെങ്കില്‍ കുടുംബം ഭയന്ന് ആ കാശ് കൊടുത്തേനേ.

പോലീസും മാധ്യമങ്ങളും നാട്ടുകാരും കൈകോര്‍ത്തതോടെ പ്രതികളുടെ പദ്ധതി പൊളിഞ്ഞു.
എന്നാല്‍ അവര്‍ നാടിനെ മൊത്തം മുള്‍മുനയില്‍ നിര്‍ത്തിക്കളഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

സ്വന്തമായി ആവശ്യത്തിന് സ്വത്തുണ്ടായിട്ടും എന്തിനാണ് പ്രതികൾ ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ നടത്തുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. കടബാധ്യത തീര്‍ക്കാന്‍ അവർക്ക് വീടുവിറ്റാല്‍ മതി. വേറെയും ആസ്തികളുണ്ടെന്ന് കേള്‍ക്കുന്നു അതെല്ലാം വിറ്റ് കടം വീട്ടിയാല്‍പ്പോരേ. എന്തിനാണ് കുഞ്ഞിനോട് ക്രൂരത കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കല്യാണപ്രായമായ മകളുടെ ഭാവികൂടി പ്രതികള്‍ നശിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസില്‍ പ്രതികളെ പിടികൂടിയ പോലീസിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.