പാലക്കാട്: നിലമ്പുർ എംഎൽഎ പി.വി. അൻവറിനെ അനധികൃത ഭൂമി വിഷയത്തിൽ താൻ എന്തെങ്കിലും പറയുമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നവകേരള സദസ് വേദിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. കാരണം നിങ്ങളുടെ ചില രീതികൾ അദ്ദേഹം നല്ലവണ്ണം ചോദ്യംചെയ്തു പോകുകയാണല്ലോ. ആ വിരോധം കൊണ്ട് നിങ്ങളങ്ങനെ നടക്ക്. എന്‍റെയടുക്കൽ നിന്ന് വേറെ മറുപടിയൊന്നും കിട്ടില്ല' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മിച്ചഭൂമി കേസില്‍ പി.വി.അന്‍വറിനെതിരേ വിവരാവകാശ പ്രവര്‍ത്തകന്‍ കെ.വി. ഷാജി നവകേരള സദസിൽ പരാതി നല്കിയിരുന്നു. നിയമവിരുദ്ധമായ ഇളവുകള്‍ നല്‍കി ലാന്‍ഡ് ബോര്‍ഡ് അന്‍വറിനെ സഹായിച്ചെന്നും കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഷാജി പരാതി നല്‍കിയത്.

പി.വി. അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന 6.24 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ രണ്ടുമാസം മുമ്പ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്.