തിരുവനന്തപുരം : കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. ഇതോടെ ജില്ലകൾക്ക് ആരോഗ്യ വകുപ്പ് പൊതുനിർദേശം ഇറക്കി. രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നവർക്ക് കൃത്യമായ പരിശോധന ഉറപ്പാക്കണമെന്നാണ് നിർദേശം.

20 മുതൽ 30 വരെ കോവിഡ് കേസുകളാണ് ഈ മാസം റിപ്പോർട്ട് ചെയ്തതെന്നും ഇത് ഒക്ടോബറിനെക്കാൾ അധികമാണെന്നും ആരോഗ്യവകുപ്പിന്‍റെ അറിയിപ്പിലുണ്ട്. കിടത്തി ചികിത്സ വേണ്ട ആളുകളുടെ എണ്ണത്തിലും നേരിയ വർധനയുള്ളതായും സൂചനയുണ്ട്.

ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ വൻ വർധനയുണ്ടായിരുന്നു. പ്രതിദിനം 1,800 കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം അന്നുണ്ടായി.

എന്നാൽ കോവിഡ് രൂക്ഷമായിരുന്ന വർഷങ്ങളെ അപേക്ഷിച്ച് കേസുകൾ കുറവായതിനാൽ ഈ കണക്കുകൾ സംബന്ധിച്ച് ദിവസേന വാർത്താകുറിപ്പിറക്കുന്നതും വെബ്സൈറ്റിൽ ദിനംപ്രതി അപ്ഡേറ്റ് ചെയ്യുന്നതും ആരോഗ്യ വകുപ്പ് നിറുത്തിയിരുന്നു.