മലപ്പുറം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളസദസുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ളത്.

പ്രതികൾ അധികദൂരം പോയിട്ടില്ലെന്നാണ് മന്ത്രി കെ.എൻ. ബാലഗോപാലും വ്യക്തമാക്കുന്നത്. എങ്കിലും ഇത് സംബന്ധിച്ച് കൃത്യമായ വിവരം ആർക്കും ലഭ്യമല്ല എന്നതാണ് ആശങ്കയുണർത്തുന്നത്.

അതേസമയം തട്ടിക്കൊണ്ടുപോയ അബിഗേലിനായി സംസ്ഥാന വ്യാപകമായി ഊർജിത പരിശോധനയാണ് പോലീസ് നടത്തുന്നത്.

സ­മീ­പ­ ജില്ല­ക­ളില്‍­നി­ന്ന് അ­ട­ക്ക­മുള്ള പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ രാ­വിലെ പൂ­യ­പ്പ­ള്ളി­യില്‍ എ­ത്തി­യി­ട്ടുണ്ട്. വിവി­ധ സം­ഘ­ങ്ങ­ളാ­യി തി­രി­ഞ്ഞാ­ണ് പോ­ലീ­സ് അ­ന്വേഷ­ണം ന­ട­ത്തു­ന്നത്.

തിരുവനന്തപുരം റേഞ്ച് ഐജി ഉള്‍പ്പടെയുള്ള ഉ­ന്നത പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥര്‍ പൂ­യപ്പ­ള്ളി സ്റ്റേ­ഷ­നില്‍ ക്യാ­മ്പ് ചെ­യ്­ത് അ­ന്വേ­ഷ­ണ പു­രോഗ­തി വി­ല­യി­രു­ത്തുന്നുണ്ട്. പ്ര­ധാ­ന­പ്പെ­ട്ട പ­ല ദൃ­ശ്യ­ങ്ങളും വി­വ­ര­ങ്ങളും പോ­ലീ­സി­ന് ല­ഭി­ച്ചി­ട്ടുണ്ടെ­ന്നാ­ണ് ഒ­ടു­വില്‍ ല­ഭി­ക്കു­ന്ന വി­വരം.