തിരുവനന്തപുരം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കസ്റ്റഡി‌യി‌ലെടുത്ത മൂന്നു പേരെയും വിട്ടയച്ചേക്കും.

കുട്ടിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് സ്ഥാപനത്തിന്‍റെ ഉടമയെയും മറ്റു രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. കൃത്യത്തിന് ഉപ‌യോഗിച്ച കാർ അല്ല ഇതെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇവരെ വിട്ടയക്കുന്നത്.

അതേസമയം വാഷിംഗ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ പണത്തിന്‍റെ ഉറവിടം തെളിയിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ല­ക്ഷം രൂ­പ­യോ­ളം ഇ­വി­ടെ­നി­ന്ന് ക­ണ്ടെ­ത്തി­യെ­ന്നാ­ണ് വി­വരം.

ഇന്ന് രാവിലെ ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററുമായി ബന്ധപ്പെടുത്തി നടത്തിയ പരിശോധനയില്‍ രണ്ടു പേ­രെയും ഒരാളെ ശ്രീകാര്യത്തു നി­ന്നു­മാ­ണ് പി­ടി­കൂ­ടി­യത്.