കൊല്ലം: ഓയൂരിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസുകാരിയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. പ്രധാനപ്പെട്ട പാതകളിലും ഇടവഴികളിലും ഉൾപ്പടെ വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്.

വിശദമായി പരിശോധിക്കാതെ ഒരു വാഹനവും പോലീസ് കടത്തിവിടുന്നില്ല. സംസ്ഥാന വ്യാപകമായാണ് തിരച്ചിൽ നടത്തുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ എല്ലാ അതിര്‍ത്തികളും അടച്ചുകൊണ്ടുള്ള അന്വേഷണമാണ് ആദ്യഘട്ടത്തില്‍ പോലീസ് നടത്തിയിരുന്നത്.

ഡിഐജി ആര്‍. നിശാന്തിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. റൂറല്‍ ഏരിയയിലെ വഴികളിലുള്‍പ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലാ രീതിയിലും അന്വേഷണം നടക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ലഭിച്ച ഫോൺ കോളിന്‍റെ ഉടവിടം പോലീസ് കണ്ടെത്തി. പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് ഫോൺ വന്നത്. ഓട്ടോയിൽ വന്ന രണ്ടംഗ സംഘം തന്‍റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി.

കൂടാതെ, ഇവർ ബിസ്ക്കറ്റ്, റസ്ക്, തേങ്ങ എന്നിവ വാങ്ങിയെന്നും കടയുടമ പോലീസിന് മൊഴി നൽകി.

ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. ഓയൂർ കാറ്റാടിമുക്കിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.