കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു. മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയ്ക്ക് ഒരു ഫോൺ കോൾ ലഭിച്ചതല്ലാതെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ല.

കുഞ്ഞിനെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി കനത്ത പരിശോധനയാണ് പോലീസ് നടത്തുന്നത്. നഗരങ്ങളിലും ഇടവഴികളിലും എല്ലാ വാഹനവും അരിച്ചു പെറുക്കിയാണ് പോലീസ് കടത്തിവിടുന്നത്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

അതേസമയം, മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ ലഭിച്ചത് പാരിപ്പള്ളിയിലെ കടയിൽ നിന്നാണെന്ന് കണ്ടെത്തി. ഇവിടെ എത്തിയവർ ഓട്ടോയിൽ കയറി പോയെന്ന് പോലീസ് പറഞ്ഞു.

ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് കാറിലുണ്ടായിരുന്നത്.