ഇ­ടുക്കി: നെ­ടു­ങ്കണ്ട­ത്ത് മ­ര­ണ­വീ­ട്ടി­ലുണ്ടാ­യ സം­ഘര്‍­ഷ­ത്തിന് പിന്നിൽ രാഷ്ട്രീയ തർക്കം. നെ­ടുങ്ക­ണ്ടം സ്വ­ദേ­ശിയും കോൺഗ്രസ് പ്രവർത്തകനുമായ ഫ്രിജോ ഫ്രാന്‍­സി­സി­നാ­ണ് കു­ത്തേ­റ്റത്.

സ­മീപ­ത്തെ സ്വ­കാ­ര്യ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ച ഇ­യാ­ളെ അ­ടിയ­ന്ത­ര ശ­സ്­ത്ര­ക്രി­യ­യ്­ക്ക് വി­ധേ­യ­നാക്കി. ഇ­യാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. സം­ഭ­വ­ത്തില്‍ കേ­രള കോണ്‍­ഗ്ര­സ് - എം സംസ്ഥാ­ന ക­മ്മി­റ്റി അം­ഗം ജിന്‍­സന്‍ പൗ­വ്വ­ത്തി­നെ പോ­ലീസ് ക­സ്റ്റ­ഡി­യി­ലെ­ടുത്തു.

വെ­ള്ളി­യാഴ്­ച അര്‍­ധ­രാ­ത്രി 12നാ­ണ് സം­ഭ­വം. മ­ര­ണ­വീ­ട്ടി­ലെത്തി­യ ഇ­രു­വരും ത­മ്മില്‍ ഉണ്ടാ­യ വാ­ക്കു­തര്‍­ക്കം പി­ന്നീ­ട് അ­ടി­പി­ടി­യില്‍ ക­ലാ­ശി­ക്കു­ക­യാ­യി­രുന്നു.

കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ കൈ­യില്‍ ക­രു­തി­യി­രു­ന്ന ക­ത്തി ഉ­പ­യോ­ഗി­ച്ച് ഫ്രി­ജി­ന്‍റെ വ­യ­റില്‍ ജിന്‍­സന്‍ കു­ത്തു­ക­യാ­യി­രുന്നു. ഇ­രു­വ­രെയും പി­ടി­ച്ച് മാ­റ്റാന്‍ ശ്ര­മി­ക്കു­ന്ന­തി­നി­ടെ മ­റ്റൊ­രാള്‍­ക്ക് കൂടി നിസാ­ര പ­രി­ക്കേറ്റു.