കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി പി.വത്സല(85) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് കോഴിക്കോട് മുക്കത്തായിരുന്നു അന്ത്യം.

1938 ഏപ്രില്‍ നാലിന് കോഴിക്കോട്ട് ജനിച്ച പി. വത്സല കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, എഴുത്തച്ഛന്‍ അവാര്‍ഡ്,മുട്ടത്തു വര്‍ക്കി അവാര്‍ഡ്,സി.വി.കുഞ്ഞിരാമന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

17 നോവലുകളും 25 ചെറുകഥകളും രചിച്ചിട്ടുണ്ട്. പ്രത്യേക രചനാശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയാണ് പി. വത്സല. നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, കറുത്ത മഴ പെയ്യുന്ന താഴ് വര, ചാമുണ്ഡിക്കുഴി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.