കോ­ഴി­ക്കോട്: ഒ­രാഴ്­ച മു­മ്പ് കോ­ഴി­ക്കോട് കുറ്റിക്കാട്ട് നിന്ന് കാണാതായ സൈനബയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. പ്രതിയുമായി നാടുകാണി ചുരത്തിൽ നടത്തിയ പരിശോധനയിലാണ് ക­സബ സി­ഐ­യു­ടെ നേ­തൃ­ത്വ­ത്തി­ലുള്ള സം­ഘം മൃതദേഹം കണ്ടെടുത്തത്.

മൃതദേഹം സൈനബയുടേതാണെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയമായ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. കു­റ്റിക്കാ­ട്ടൂ­ര്‍ സ്വ­ദേ­ശി­നി­യാ­യ സൈനബയെ(57) കാണാ­താ­യെ­ന്ന് കാട്ടി ക­ഴി­ഞ്ഞ ബു­ധ­നാ­ഴ്­ച­യാ­ണ് ബ­ന്ധു­ക്കള്‍ പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഇവരുടെ സുഹൃത്തായ മലപ്പുറം സ്വദേശി സമദ് ക­സ­ബ സ്റ്റേ­ഷ­നില്‍ എ­ത്തി കീ­ഴ­ട­ങ്ങുകയായിരുന്നു.

സ്വര്‍­ണാ­ഭര­ണം ത­ട്ടി­യെ­ടു­ക്കാന്‍ വേ­ണ്ടി ഇവ­രെ കൊ­ല­പ്പെ­ടു­ത്തി­യെന്നും മൃ­ത­ദേ­ഹം നാടുകാണി ചുരത്തിൽ ത­ള്ളി­യെന്നും ഇ­യാള്‍ മൊ­ഴി നല്‍കിയതിനേ തുടർന്നാണ് പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയത്. സൈനബയുമായി ഫോ­ണി­ലൂ­ടെ­യാ­ണ് പ­രി­ച­യ­പ്പെട്ട­തെ­ന്ന് ഇ­യാൾ പോ­ലീസി­നോ­ട് പ­റഞ്ഞു.

ക­ഴി­ഞ്ഞ ദിവ­സം കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവച്ച് ഇവരെ കാറിൽ കയറ്റിയ ശേഷം മുക്കത്തിന് സമീപത്തുവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ ഗൂ­ഢല്ലൂര്‍ സ്വ­ദേ­ശി സു­ലൈ­മാനും തനിക്കൊപ്പം ഉണ്ടായിരുന്നെന്ന് ഇയാൾ മൊഴി നൽകി.

17 പവനോളം ആഭരണങ്ങളും സൈനബയുടെ കൈവശമുണ്ടായിരുന്ന പണവും ഇരുവരും ചേർന്ന് തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. സുലൈമാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇവർക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.