കൊച്ചി: അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്‍റെ സെറ്റ് നിർമാണം തടഞ്ഞ് പെരുന്പാവൂർ നഗരസഭ.

പൃഥ്വിരാജിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്‍റെ സെറ്റ് നിര്‍മാണമാണ് നഗരസഭ തടഞ്ഞത്.

അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിര്‍മിക്കുന്നതിന് എതിരെ നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കി.

വെട്ടിക്കനാക്കുടി വി.സി. ജോയിയുടെ മകന്‍ ജേക്കബ് ജോയിയുടെ ഉടമസ്ഥതയില്‍ 12-ാം വാര്‍ഡില്‍ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂര്‍ അമ്പലത്തിന്‍റെ മാതൃകയിലുള്ള സെറ്റ് നിർമാണം നടക്കുന്നത്.

പാടം മണ്ണിട്ടു നികത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ നിർമാണം തടഞ്ഞുകൊണ്ടുള്ള നടപടി എടുത്തത്.

സെറ്റ് നിര്‍മാണത്തിന് അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.

എന്നാല്‍ നിര്‍മാണത്തിനുള്ള അനുമതിക്കായി നഗരസഭയിൽ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

പ്ലൈവുഡും കഴകളും സ്റ്റീല്‍ സ്‌ക്വയര്‍ പൈപ്പും പോളിത്തീന്‍ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി നിർമാണ പ്രവൃത്തികൾ നടന്നുവരികയായിരുന്നു.